മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഓഗസ്റ്റ് 25നാണ് ഒമ്പത് സ്ത്രീകളുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്.

ധനസഹായം സംബന്ധിച്ച് താമസിയാതെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഒ ആര്‍ കേളു എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയവെയായിരുന്നു പ്രതികരണം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായിരുന്നു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

തേയില നുള്ളാനായി പോയി മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. വാളാട് നിന്ന് തലപ്പുഴയിലേക്ക് വരുമ്പോഴാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ജീപ്പ് 30 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. പാറകള്‍ നിറഞ്ഞ സ്ഥലത്ത് ജീപ്പ് വന്നുപതിച്ചതിനാല്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നിരുന്നു.

spot_img

Related news

കൊപ്പത്തെ കാറപകടം’മരിച്ചത് മലപ്പുറം കോക്കൂര്‍ സ്വദേശികളായ ഉമ്മയും മരുമകളും. അപകടം ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ

പട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഉമ്മയും...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; പെണ്‍കുട്ടികള്‍ ചാടി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് ഓട്ടോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിമല...

മലപ്പുറം ജില്ലയിൽ 24 ദിവസത്തിനിടെ വാഹന അപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ

മലപ്പുറം ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22...

റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി....

സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിമ്പിക് മാതൃകയില്‍ മാസ് ആകും

എറണാംകുളം: രാജ്യത്ത് ആദ്യമായി ഒളിമ്പിക് മാതൃകയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്കുള്ള...