പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 66 വര്‍ഷം കഠിനതടവ്‌

പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 66 വര്‍ഷം കഠിനതടവും ആറര ലക്ഷം രൂപ പിഴയും വിധിച്ചു. കൂട്ടിലങ്ങാടി പാറടി അബ്ദുല്‍ ശക്കീമിന് (ബാവ–53) ആണ് ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ 2 വകുപ്പുപ്രകാരം 20 വര്‍ഷം വീതം കഠിനതടവ്, 2 ലക്ഷം രൂപ വീതം പിഴ, ഇതേ നിയമത്തില്‍ മറ്റു 3 വകുപ്പുപ്രകാരം 5 വര്‍ഷം വീതം കഠിനതടവ്, 50,000 രൂപ വീതം പിഴ, മാനഹാനി വരുത്തിയതിന് 2 വകുപ്പുപ്രകാരം 3 വര്‍ഷം വീതം കഠിനതടവ്, 25,000 രൂപ പിഴ, ജുവനൈല്‍ ജസ്റ്റിസ് പ്രകാരം 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ.

ഇതിനു പുറമേ, വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 2 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്കു നല്‍കണം. വിക്ടിംസ് കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കണം. 2019ല്‍ 2 തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും 2021ല്‍ പ്രതിയുടെ വീട്ടില്‍ വച്ചും ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയെന്നാണു കേസ്. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി എ.സോമസുന്ദരന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

spot_img

Related news

വീണ്ടും ചക്രവാതചുഴി; 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തും

തിരുവനന്തപുരം: അടുത്ത 4-5 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര...

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്ന് ഹൈക്കോടതി

കോഴിക്കോട് താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന്...

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ചുമണി വരെ, വിശദാംശങ്ങള്‍

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് നാളെ (മെയ് 20)...