“പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ”; ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സതീശൻ ഒളിച്ചോടി; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി വി.കെ സനോജ്

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അഭ്യസ്തവിദ്യരുടെ തൊഴിൽ തകർക്കുന്ന നീക്കങ്ങളുണ്ട്. പി എസ് സി പരീക്ഷ എഴുതി തൊഴിൽ കാത്തു നിൽക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പെൻഷൻ പ്രായം ഉയർത്തുന്ന നീക്കങ്ങളിലേക്ക് പോയാൽ അതിശക്തമായ പ്രതിഷേധം ഡി.വൈ.എഫ്.ഐ ഉയർത്തുമെന്നും വി.കെ സനോജ് പറഞ്ഞു.

പെൻഷൻ പ്രായം വർധിക്കുന്നതോട് കൂടി പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകും. സംസ്ഥാനത്തു ഏറ്റവും കൂടുതൽ നിയമനം നടന്നത് കഴിഞ്ഞ 10 വർഷം. യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴൊക്കെ യുവജന വിരുദ്ധ നിലപാടാണ് എടുത്തിട്ടുള്ളത്. അങ്ങനെ മുന്നോട്ട് പോയാൽ ശക്തമായി നേരിടും. പൂക്കി സി എമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ.

വാഹനത്തിൽ ആവശ്യാനുസരണം മോഡിഫിക്കേഷൻ എന്നാണ് പറഞ്ഞത്. ഇപ്പോൾ പറയുന്നു സ്റ്റിയറിങ്ങിനു കവറിടാം മാറ്റ് വിരിക്കാം എന്നൊക്കെ. എന്ത് പുതിയ മോഡിഫിക്കേഷൻ ആണുള്ളത്. നികുതി ഭീകരത എന്ന് പറഞ്ഞ മുഖ്യമന്ത്രി, നികുതി കുറയ്ക്കാൻ തയ്യാറാകുമോ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പറഞ്ഞ വാക്ക് പാലിക്കാതെ ഒളിച്ചോടുന്ന ആളായി വി.ഡി സതീശൻ മാറിയെന്നും വി.കെ സനോജ് വിമർശിച്ചു.

spot_img

Related news

കാടാമ്പുഴ നവരാത്രി മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ...

ഷൗക്കത്തിന്റെ മരണം: പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് പരാതി

മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ...

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം; വീടുകൾ നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം വരെ

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന...

ചിരിയുടെ മായാത്ത ഓർമ്മ; കലാഭവൻ നവാസ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം....

ആർ.എസ്.എസ് കൂടിക്കാഴ്ച രഹസ്യമല്ല; താൻ ഒരു മുന്നണിയുടെ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശൻ

തനിക്കെതിരെ മുൻ മന്ത്രിമാർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ....