ശല്യക്കാരനായ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍

ശല്യക്കാരനായ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍. വള്ളക്കടവ് കരികിണ്ണം ചിറയില്‍ അഷീറ ബീവി (39), മകന്‍ മുഹമ്മദ് ഹസന്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16 നായിരുന്നു സംഭവം. അഷീറ ബീവിയുടെ ഭര്‍ത്താവ് അബ്ബാസിനെ നാലംഗ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. അബ്ബാസുമായി കലഹം പതിവായതോടെ അഷീറയും മകനും എറണാകുളത്തെ കുടുംബവീട്ടിലായിരുന്നു താമസം.

അബ്ബാസിന്റെ ഉപദ്രവത്തെ കുറിച്ച് അഷീറ അയല്‍വാസിയായ ഷമീറിനോട് പറഞ്ഞ്. തുടര്‍ന്നാണ് അബ്ബാസിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ഇതുപ്രകാരം 16 ന് രാത്രി അബ്ബാസിന്റെ വീട്ടില്‍ കാറിലെത്തിയ സംഘത്തിന് അഷീറ പിന്‍വാതില്‍ തുറന്നു കൊടുത്തു. വണ്ടിപ്പെരിയാറില്‍ ഷമീറും സംഘവുമെത്താന്‍ അഷീറയും മകനും കാത്തു നില്‍ക്കുകയായിരുന്നു.

അബ്ബാസിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം അഷീറയും മകനുമായി ഷമീറും സംഘവും എറണാകുളത്തേക്ക് മടങ്ങി. ക്വട്ടേഷന്‍ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

spot_img

Related news

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന്...

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന്...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്ന് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍....