സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുന്ന സന്ദർശകരുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ. സെപ്റ്റംബർ രണ്ട് മുതൽ പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ അഞ്ചര വരെയായിരിക്കും സന്ദർശന സമയം.

ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. അതിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസിലെത്തി മറ്റ് സന്ദർശകരെ കാണുക.

മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം.

മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകാനും സെക്രട്ടേറിയറ്റിലെ തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.

നിലവിൽ സാധാരണ സന്ദർശന സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ സന്ദർശനത്തിനും പരാതി നൽകുന്നതിനും പ്രത്യേക സമയക്രമം ഉണ്ടാകും.

spot_img

Related news

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ഫയൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത്...

റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസും റൂബിക്സ് ക്യൂബും; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സായൻ

കൊച്ചി: റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസ് കണക്കുകൂട്ടലും റൂബിക്സ് ക്യൂബ് സോൾവിംഗും ഒരേസമയം...

തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു. പരിയാരം...

നബിദിനാഘോഷങ്ങളിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനവുമായി ഡോ. അബ്ദുൽ ഹകീം അസ്ഹരി

കൊച്ചി: നബിദിനാഘോഷങ്ങളിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനവുമായി സമസ്ത എ.പി വിഭാഗം നേതാവും...

കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ മരിച്ച സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ

തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി...