തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ വീട്ടിലൊതുങ്ങി കഴിയണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സജീവമായി പങ്കെടുക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയിൽ നിന്നുള്ളതാണെന്നും, സ്ത്രീകൾ പൊതുജീവിതത്തിലേക്ക് കടന്നുവരണമെന്നാണ് ഇസ്ലാമിക ചരിത്രവും വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഖദീജ ബിസിനസുകാരിയായിരുന്നുവെന്നും ആയിഷ യുദ്ധത്തിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നുമായിരുന്നു കാന്തപുരത്തിന്റെ പരാമർശം. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ നിലപാടിൽ ഉറച്ച കാന്തപുരം പിന്നീട് കൂടുതൽ സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തിയിരുന്നു. ഇത്തരം നിലപാടുകൾക്കൊപ്പം സർക്കാരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




