തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കടുക്കുന്നു. വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ നിയമമന്ത്രി പി രാജീവ് പറഞ്ഞു. വഖഫ് വിഷയത്തിൽ മുസ്ലിം വിഭാഗത്തെ ലീഗും കോൺഗ്രസ്സും വഞ്ചിച്ചെന്നും പി രാജീവ് കുറ്റപ്പെടുത്തി. വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തലത്തിലാണ് പുതിയ വിവാദങ്ങൾ ഉയർന്നുവരുന്നത്.
വഖഫ് പുനസംഘടനയിൽ സർക്കാർ നിലപാട് ദുരൂഹമെന്ന് സമസ്ത എ പി വിഭാഗം കുറ്റപ്പെടുത്തി. സംഘടനയുടെ മുഖപത്രമായ ‘സിറാജിന്റെ’ മുഖപ്രസംഗത്തിലാണ് സർക്കാരിനെതിരെയും മുസ്ലിം ലീഗിനെതിരെയും കടുത്ത വിമർശനമുള്ളത്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയെ പിന്തുണക്കുന്ന സത്യവാങ്‌മൂലം യുഡിഎഫിന്റെ രാഷ്ട്രീയ നയത്തിന് കടകവിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ലീഗിനാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
വഖഫ് വിഷയത്തിൽ യുഡിഎഫിനുള്ളിലും വലിയ രീതിയിലുള്ള പ്രതിസന്ധിയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ മുസ്ലിംലീഗ് കൈക്കൊള്ളുന്ന അടുത്ത നിലപാട് എന്തെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രതികളെ ഉടൻ തന്നെ വലയിലാക്കും.




