പഠിക്കാൻ വൈകിയതിന് വടിയെടുത്ത് അമ്മ; ഒടുവിൽ പിതാവിനൊപ്പം സ്റ്റേഷനിലെത്തി ഒൻപത് വയസ്സുകാരി, അമ്മയ്‌ക്കെതിരെ കേസ്

മൂവാറ്റുപുഴയിൽ ഒൻപത് വയസ്സുകാരിയായ മകളെ മർദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് നടപടി സ്വീകരിച്ചത്.

തിങ്കളാഴ്ച പിതാവിനൊപ്പമാണ് കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംരക്ഷണ ചുമതലയുള്ള അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.

ജൂലൈ ഏഴിന് രാത്രി പഠിക്കുന്നതിനിടെ ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാതിരുന്നതിനെ തുടർന്ന് അമ്മ കൈകൊണ്ട് ഇടത് കൈമുട്ടിന് മുകളിലും വടികൊണ്ട് ഇടത് തുടയിലും അടിച്ചെന്നാണ് കുട്ടിയുടെ പരാതി.

ഇതിന് പുറമെ, മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പഠിപ്പിക്കുന്നതിനിടെ കഴുത്തിൽ കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നുവെന്നും കുട്ടി മൊഴിയിൽ ആരോപിച്ചിട്ടുണ്ട്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

അതിവേഗ റെയിൽ പദ്ധതി: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്...

വിവിധ ജില്ലകളിൽ കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷണ സംഘം കൂത്താട്ടുകുളത്ത് കുടുങ്ങി; പിടിയിലായത് മൂന്ന് പേർ

എറണാകുളം കൂത്താട്ടുകുളത്ത് അന്തർസംസ്ഥാന വാഹന മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ...

ഓപ്പറേഷൻ തൂഫാൻ പൊളിക്കാൻ നോക്കിയതാര്? ‘അജ്ഞാത’ പരാതി അബദ്ധത്തിൽ സ്റ്റാറ്റസാക്കി മൂവാറ്റുപുഴയിലെ പൊലീസുകാരൻ

എറണാകുളം: സഹപ്രവർത്തകന് എതിരായ പരാതി അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പൊലീസ് ഉദ്യോഗസ്ഥൻ....

ലക്ഷങ്ങൾ ലാഭിച്ച് സ്ത്രീകൾ; കോടികളുടെ ബാധ്യതയിൽ കെഎസ്ആർടിസി: പ്രിയദർശിനി പദ്ധതിക്ക് ഒരു മാസം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന്...

ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല; പട്ടിണി മാറ്റാൻ മണ്ണ് തിന്ന് സമരം ചെയ്ത് അധ്യാപക ഉദ്യോഗാർഥികൾ!

എൽ.പി. സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിഷേധം സെക്രട്ടേറിയറ്റിന്...