തമിഴ്നാട്ടിലെ നിർമാണ മേഖലയിലെ സാമഗ്രികളുടെ ദൗർലഭ്യം കണക്കിലെടുത്താണ് അസാധാരണ നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇതുസംബന്ധിച്ച് ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
പുതിയ ഉത്തരവ് പ്രകാരം, മറ്റ് സംസ്ഥാനങ്ങളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിന് ജിയോളജി ഡയറക്ടർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. സംസ്ഥാനത്തെ ആവശ്യങ്ങൾ നിറവേറ്റിയതിന് ശേഷമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് സാമഗ്രികൾ നൽകേണ്ടതുള്ളൂ എന്നാണ് സർക്കാർ നിലപാട്.
അനധികൃത ഖനനം വ്യാപകമാണെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയന്ത്രണം നടപ്പിലായാൽ കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ തീരുമാനം കേരളത്തിലെ നിർമാണ മേഖലയിൽ കാലതാമസത്തിന് കാരണമാകുമെന്ന് ഐഎൻടിയുസി നേതാവ് ഷഹ്നാസ് പ്രതികരിച്ചു.




