മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം, ഒരേ സമയം 20,000 രൂപ വരെ; സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ട് ഉപയോഗിക്കാം

രാജ്യത്ത് വിതരണരംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത് വരെ ലക്ഷ്യമിട്ടാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചതെന്ന് റിസര്‍വ് ബാങ്ക്. 500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. 2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2017 മാര്‍ച്ചിന് മുന്‍പാണ് 2000 രൂപ നോട്ടുകളില്‍ 89 ശതമാനവും അച്ചടിച്ച് ഇറക്കിയത്. നാലുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി.  അങ്ങനെ നോക്കിയാല്‍ 2000 രൂപ നോട്ടുകളില്‍ 89 ശതമാനത്തിന്റെ കാലാവധിയും തീര്‍ന്നതായും റിസര്‍വ് ബാങ്ക് അറിയിച്ചു. 2018ല്‍ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് വിതരണത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 3.62 ലക്ഷം കോടി മൂല്യമായി താഴ്ന്നു. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ 10.8 ശതമാനം മാത്രമാണിതെന്നും റിസര്‍വ് ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

രാജ്യത്ത് വിനിമയത്തില്‍ നിന്ന്് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെങ്കിലും നിലവില്‍ ഈ  നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. 30നകം ബാങ്കുകളില്‍ എത്തി 2000 രൂപ നോട്ടുകള്‍ ജനം മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. ബാങ്ക് ശാഖകളില്‍ പോയി നോട്ടുകള്‍ മാറാവുന്നതാണ്. ബാങ്കുകള്‍ 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. മെയ് 23 മുതല്‍ ഒരു ബാങ്കില്‍ നിന്ന് ഒരേസമയം 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ സാധിക്കൂ. ആര്‍ബിഐയുടെ 19 റീജിണല്‍ ഓഫീസുകളിലും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഒരുക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

spot_img

Related news

ഒരാഴ്ചയ്ക്കിടെ 3 രാജ്യസഭാ എംപിമാർ രാജി വെച്ചു; ലോക്സഭയിലും 20 പേർ വിമതർ, ബംഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ആഭ്യന്തര കലഹം...

വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘സി.ജെ.പി’ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്; പൂനെയിൽ ഇന്ന് തുടക്കം

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

തമിഴക രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്: അണ്ണാമലൈയുടെ പുതിയ പാർട്ടിയിലേക്ക് രജനീകാന്തിന്റെ മരുമകൻ വിശാഖൻ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിതുറന്ന് സൂപ്പർ താരം രജനീകാന്തിന്റെ മരുമകൻ...

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു: ഒരു യുഗത്തിന്റെ അന്ത്യം

തമിഴ് സിനിമയുടെ ഗതിമാറ്റിക്കുറിച്ച വിപ്ലവകാരിയായ സംവിധായകൻ പി. ഭാരതിരാജ അന്തരിച്ചു. വാർധക്യസഹജമായ...

സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിച്ച് കേന്ദ്ര...