പ്രിയദർശിനി ബസിൽ വീണ്ടും മോഷണം; രണ്ട് യാത്രക്കാരികൾക്ക് സ്വർണമാല നഷ്ടമായി

മലപ്പുറം: കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ രണ്ട് യാത്രക്കാരികളുടെ സ്വർണമാല മോഷണം പോയതായി പരാതി. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരു സംഭവത്തിൽ രണ്ട് പവൻ സ്വർണമാലയും, പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ മറ്റൊരു ബസിൽ മൂന്ന് പവൻ തൂക്കമുള്ള താലിമാലയുമാണ് നഷ്ടമായത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും മാലകൾ കണ്ടെത്താനായില്ല. രണ്ട് സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ആഴ്ച കോഴിക്കോട്–തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലും സമാനമായ മോഷണം റിപ്പോർട്ട് ചെയ്തിരുന്നു. അതിഥി തൊഴിലാളിയുടെ ₹15,000 ആണ് അന്ന് നഷ്ടമായത്.

പണം നഷ്ടമായതായി യാത്രക്കാരൻ അറിയിച്ചതിനെ തുടർന്ന് ബസ് നേരിട്ട് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. എല്ലാ യാത്രക്കാരെയും ഇറക്കി ബാഗുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല.

തുടർച്ചയായി ഒരേ ബസ് സർവീസുമായി ബന്ധപ്പെട്ട് മോഷണപരാതികൾ ഉയരുന്ന സാഹചര്യത്തിൽ സംഭവങ്ങളുടെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

spot_img

Related news

വിവാദങ്ങളിൽ വിശദീകരണവുമായി പേളി മാണി; ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ലെന്ന് താരം

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മാത്രമാണ് പങ്കുവെച്ചതെന്നും, ആരുടെയും പോരാട്ടത്തെ ചെറുതാക്കി...

പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങി; ചക്കുവള്ളിയിൽ സുഹൃത്തുക്കളുടെ മുന്നിൽവെച്ച് യുവാവ് മുങ്ങിമരിച്ചു

കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി...

കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘമെന്ന പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം...

പ്രധാനമന്ത്രിക്കെതിരായ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ...

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹമരണത്തിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ...