മധ്യപ്രദേശിലെ മണ്ഡലേശ്വർ ജില്ലാ സെഷൻസ് കോടതി വൈറൽ കുംഭമേള താരം മോണോലിസയുടെ ഭർത്താവ് ഹർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ഹർമാൻ യാതൊരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു.
ജാമ്യാപേക്ഷ തള്ളിയതോടെ ഹർമാനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ മധ്യപ്രദേശ് പൊലീസ് ശക്തമാക്കുമെന്നാണ് സൂചന.
അതേസമയം, സെഷൻസ് കോടതിയുടെ ഉത്തരവിന് പിന്നാലെ ഹർമാൻ കേരള ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞുള്ള മുൻ ഇടക്കാല ഉത്തരവ് നീട്ടണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.




