തെരഞ്ഞെടുപ്പിലും ലീഗ് വിമതപക്ഷത്തിന് വിജയം ; പുതിയ വൈസ് ചെയര്‍മാന്‍ ലീഗ് രാജി വെപ്പിച്ച പി.പി ഉമ്മര്‍

കോട്ടക്കല്‍  ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിലെ വിജയം ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് കോട്ടക്കലിലെ ലീഗ് വിമതര്‍. ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച ലീഗ് വിമത വിഭാഗത്തിലെ പി.പി ഉമ്മര്‍ വിജയിച്ചു. മുന്‍ നഗരസഭാധ്യക്ഷ ബുഷറ ഷബീറിനൊപ്പം ലീഗ് രാജി വെപ്പിച്ച നേതാവാണ് പി.പി ഉമ്മര്‍. ഉച്ചക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. ഇരുപതാം വാര്‍ഡായ മരവട്ടം ഡിവിഷനിലെ പ്രതിനിധിയാണ് ഉമ്മര്‍. ലീഗ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പതിനഞ്ചാം ഡിവിഷനിലെ സി മുഹമ്മദലിയായിരുന്നു. ഇന്ന് രാവിലെ നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ലീഗ് വിമത മുഹ്സിന പൂവന്‍മഠത്തില്‍ വിജയിച്ചിരുന്നു. വെസ്റ്റ്് വില്ലൂര്‍ ഡിവിഷന്‍ പ്രതിനിധിയാണ് മുഹ്സിന. ലീഗ് ഔദ്യോഗിക പക്ഷത്ത് നിന്ന് ഡോ. ഹനീഷയാണ് മത്സരിച്ചിരുന്നത്. രണ്ട് ബി.ജെ.പി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്് വിട്ട് നിന്നു. ചരിത്രത്തിലാദ്യമായാണ് ലീഗ് ഇതര ഭരണത്തിലേക്ക് കോട്ടക്കല്‍ എത്തുന്നത്. ഡെപ്യൂട്ടി കളക്ടര്‍ അന്‍വര്‍ സാദത്തായിരുന്നു വരണാധികാരി. ലീഗിലെ ചേരിപ്പോര് മുതലെടുത്ത് ആറ് പേരെ അടര്‍ത്തിയതോടെയാണ് ഭരണമാറ്റ വഴി തുറന്നത്. വിമത ശബ്ദം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലീഗ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യു.ഡി.എഫ് സംവിധാനത്തിലെ കോണ്‍്രഗ്രസിന്റെ ഒരു അംഗം പോലുമില്ലാതെ ലീഗ് തനിച്ച് ഭരിച്ചിരുന്ന നഗരസഭയാണ് കോട്ടക്കല്‍. ലീഗിന്റെ പൊന്നാപുരം കോട്ടകളിലൊന്നായാണ് കോട്ടക്കലിനെ വിശേഷിപ്പിച്ചിരുന്നത്. നഗരസഭയുടെ ചരിത്രത്തില്‍ ഇതുവരെ ലീഗല്ലാത്ത ആരും ഭരണചക്രം തിരിച്ചിട്ടില്ല. പ്രതിപക്ഷമെന്നത് ഇവിടെ പേരിന് മാത്രമാണ് ഉണ്ടാകാറുള്ളത്. നിലവിലെ ഭരണ സമിതിയിലും സി.പി.എം പ്രാതിനിധ്യം രണ്ടക്കം കടന്നിട്ടില്ല. അതിനാല്‍ ഇത്തരമൊരു അട്ടിമറി ലീഗ് ഒരിക്കലും കണക്കുകൂട്ടിയിരുന്നില്ല. അതിനാല്‍ കാലിന്‍ ചുവട്ടിലെ മണ്ണ് നഷ്ടമായത് അവര്‍ അറിഞ്ഞില്ല. 32അംഗ നഗരസഭയില്‍ ലീഗിന് 21അംഗങ്ങളുണ്ട്. പ്രതിപക്ഷത്ത് സി.പി.എമ്മിലെ ഒമ്പതും ബി.ജെ.പിയിലെ രണ്ടും പേരാണുള്ളത്. ലീഗിലെ ആറ് പേരെ കൂടെ നിര്‍ത്താനായതാണ് സി.പി.എമ്മിന്റെ അട്ടിമറി വിജയത്തിന്റെ രഹസ്യം. സി.പി.എമ്മിന്റെ ഒമ്പതിനൊപ്പം ലീഗ് വിമതപക്ഷത്തെ ആറ് പേരുടെ കൂടി വോട്ട് ഉറപ്പിച്ചതോടെ അട്ടിമറി എളുപ്പമായി. ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നത് കാര്യങ്ങള്‍ സുഗമവുമാക്കി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണച്ച മുഹ്‌സിനക്ക് പതിനഞ്ചും ഓദ്യോഗിക സ്ഥാനാര്‍ത്ഥി ഡോ. ഹനീഷക്ക് പതിമൂന്നും വോട്ടുകളാണ് ലഭിച്ചത്. മൃഗീയ ഭൂരിപക്ഷത്തോടെ കൈവള്ളയില്‍ കൊണ്ടു നടന്ന നഗരസഭയിലാണ് ലീഗിന് കനത്ത ആഘാതമേറ്റിരിക്കുന്നത്.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...