മലപ്പുറം സ്വദേശികളായ യാത്രക്കാരെ ആക്രമിച്ച് 4.50 കോടിയും കാറും കവര്‍ന്നു; കുഴല്‍പ്പണ കവര്‍ച്ചസംഘമെന്ന് സംശയം

പുതുശേരി ദേശീയപാതയില്‍ യാത്രക്കാരെ ആക്രമിച്ച് 4.50 കോടി രൂപയും കാറും കവര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ മുഹമ്മദ് ആസിഫ് (40), മുഹമ്മദ് ഷാഫി (38), ഇബ്‌നു വഹ(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍നിന്ന് കവര്‍ന്നത് കുഴല്‍പ്പണം ആണെന്നും കവര്‍ച്ച നടത്തിയത് ദേശീയപാത കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണ കവര്‍ച്ച സംഘമാണെന്നുമാണ് പൊലീസ് നിഗമനം.

ശനി പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാത പുതുശേരി കുരുടിക്കാടാണ് കവര്‍ച്ച നടന്നത്. ബംഗളൂരുവില്‍നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കാര്‍ ടിപ്പര്‍ ലോറി റോഡിനു കുറുകെ ഇട്ടാണ് തടഞ്ഞത്. ഈ സമയം രണ്ട് കാറുകളിലായെത്തിയ 15 അംഗം സംഘം മാരകായുധങ്ങളുമായി ഇവരെ ആക്രമിച്ചു. മൂന്നുപേരെയും കാറിലേക്ക് പിടിച്ചുകയറ്റിയശേഷം തൃശൂര്‍ മാപ്രാണം താണാവ് എത്തിയപ്പോള്‍ റോഡിലേക്ക് തള്ളിയിട്ടു. ഇവിടെനിന്ന് അരക്കിലോമീറ്റര്‍ അകലെ കാര്‍ ഉപേക്ഷിച്ച സംഘം വന്നകാറുകളില്‍ തന്നെ മടങ്ങി.

ശനി രാത്രിയോടെയാണ് കാര്‍ യാത്രക്കാര്‍ കസബ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വാളയാര്‍ ടോള്‍ പ്ലാസയിലെയും ദേശീയപാതയിലെയും സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അക്രമികള്‍ എത്തിയ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും നമ്പറുകള്‍ വ്യാജമാണെന്നാണ് വിവരം. എഎസ്പി എ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...