അനില്‍ കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി വി പി സാനു

ന്യൂഡല്‍ഹി: അനില്‍ കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ബിബിസിയെ കുറിച്ചല്ലെന്നും ഇന്ത്യയില്‍ നടന്ന ഒരു വംശഹത്യയെ കുറിച്ചാണെന്നും വി പി സാനു പറഞ്ഞു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു മറുപടി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബിബിസി കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. നിലവില്‍ രാജ്യത്ത് ചര്‍ച്ച ചെയ്തിട്ടുള്ള ജനങ്ങള്‍ക്ക് അറിയാവുന്ന വസ്തുതകളാണ് ബിബിസി പറഞ്ഞത്. എന്നാല്‍ കോടതിയുടെ മുമ്പില്‍ എത്താതെ പോയ സത്യങ്ങളാണ് അവ. അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ് ആയിരുന്നിട്ടുകൂടി ഭാരത് ജോഡോ യാത്രയെപ്പറ്റി ഒരു വരി പോലും ട്വിറ്ററില്‍ കുറിച്ചിട്ടില്ലെന്നും വി പി സാനും പ്രതികരിച്ചു.

കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ മുമ്പ് പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു അനില്‍ കെ ആന്റണിയുടെ പരാമര്‍ശം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുന്‍പ് ചെയ്ത വാര്‍ത്തകള്‍ പങ്കുവെച്ചായിരുന്നു അനിലിന്റെ ട്വീറ്റ്.

spot_img

Related news

കിണറ്റില്‍ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കള്‍ പിടിയില്‍

വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍...

ഇന്‍സ്റ്റഗ്രാം വഴി പരിചയം പതിനഞ്ചുകാരിക്ക് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍...

ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു...

മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍...

നീലഗിരി യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വച്ചാല്‍ 10,000 പിഴ

എടക്കര: നീലഗിരിയിലേക്കുള്ള യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുന്നതായി കണ്ടാല്‍...