ഒടുങ്ങാട്ടുകുളത്തിന്റെ ശോചനീയാവസ്ഥ: നടപടി ആരംഭിച്ചു

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് മണ്ണത്ത്പറമ്പിൽ സ്ഥിതി ചെയ്യുന്ന ഒടുങ്ങാട്ടുകുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നവംബർ 28ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത്കൊണ്ട് കോട്ടക്കലിൽ നടന്ന നവകേരള സദസ്സിലാണ് പ്രദേശത്തെ വാർഡ്മെമ്പർമാരായ ഫാത്തിമത് തസ്നി, കെ.കെ രാജീവ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്. കഴിഞ്ഞ ഒരു വർഷമായി പായലും ചണ്ടിയും നിറഞ്ഞ് മലിനമായി കിടക്കുന്ന ഒടുങ്ങാട്ടുകുളം നവീകരണത്തിനായി ജനങ്ങൾ മുറവിളി കൂട്ടുകയാണ്. പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ജലാശയമായിട്ടും ഈ ആവശ്യം പരിഗണിക്കാൻ പഞ്ചായത്ത് ഭരണസമിതിയും എം എൽ എയും എം പിയുമൊന്നും തയ്യാറായിട്ടില്ല. ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒടുങ്ങാട്ടുകുളം നുറുക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ജില്ലയിലെത്തന്നെ വലിയ ജലാശയങ്ങളിലൊന്നാണ്. നീന്തിക്കുളിക്കുന്നതിനും നീന്തൽപരിശീലനത്തിനുമെല്ലാം വിനോദസഞ്ചാരികൾ ദിവസവും കുളത്തെ ആശ്രയിക്കുമായിരുന്നു. ആദ്യഘട്ട പരിശോധനക്കായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദർശിച്ചത്. സർക്കാറിലേക്ക് അടിയന്തരമായി റിപ്പോർട്ട് നൽകുമെന്ന് ഇവർ ഉറപ്പ് നൽകി.

spot_img

Related news

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...