മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി സൈനികന്‍ മരണപ്പെട്ടു

എടപ്പാള്‍:മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട മലയാളി സൈനികന്‍ എടപ്പാള്‍ കാവില്‍പടി പടിഞ്ഞാക്കര വീട്ടില്‍ ഹവില്‍ദാര്‍ സുമേഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കാളാഴ്ച കാലത്ത് പതിനൊന്നരയോടെ നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്.
ജോലിസ്ഥലത്തുവെച്ച് മസ്തിഷ്‌കാഘാതം വന്ന മരണപ്പെട്ട മലയാളി സൈനികന്‍ സുമേഷിനെ ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി എട്ടോടെ മരണപ്പെടുകയായിരുന്നു. 15 വര്‍ഷത്തോളമായി ആര്‍മി യിലായിരുന്നു. സെക്കന്തരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ പോകുംവഴി രണ്ടാഴ്ച മുന്‍പ് നാട്ടില്‍ വന്നുപോയതാണ്. മലപ്പുറം സൈനിക കൂട്ടായ് മയുടെ നേതൃത്വത്തില്‍ ചങ്ങരംകുളത്തുനിന്ന് വിലാപയാത്രയായിട്ടായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്.
പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉച്ചക്ക് 2.30 തോടെ സൈനിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.122 ഐ എന്‍ എഫ് ബറ്റാലിയന്‍ മദ്രാസ് കാലിക്കറ്റ് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ അങ്കിത് ത്യാഗിയുടെയും, സുബൈദാര്‍ രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സൈനീക ആദരവ് അര്‍പ്പിച്ചത്. നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നത്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...