കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ല; തീരുമാനം പിന്‍വലിച്ചു, ഈ മാസം 23 വരെ ഓണ്‍ലൈന്‍ ക്ലാസ്

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. ഈ മാസം 23 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട എന്നാണ് പുതിയ ഉത്തരവ്. അവധി പ്രഖ്യാപനം ജനങ്ങളില്‍ ഭീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം.

സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്നാണ് പുതിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാണ്.

അതേസമയം കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിര്‍ണയ ക്യാമ്പുകളും മാറ്റി വെച്ചു.

നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്.

ഇതുവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2 പേര്‍ മരിച്ചു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.

spot_img

Related news

വൈദ്യുതി പ്രതിസന്ധി കടുക്കുന്നു; പരിഹാരത്തിനായി 200 മെഗാവാട്ട് അധികമായി വാങ്ങാൻ കെഎസ്ഇബി അടിയന്തര നടപടിയിലേക്ക്!

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെഎസ്ഇബിയുടെ അടിയന്തര നീക്കം. 200...

ക്ഷേത്രദർശനത്തിന് പോകുംവഴി ദുരന്തം; സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ വീട്ടമ്മയുടെ ദേഹത്തിലൂടെ ടോറസ് കയറിയിറങ്ങി ദാരുണാന്ത്യം!

പത്തനംതിട്ട: ടോറസ് ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം....

ബൈക്ക് ചോദിക്കാതെ എടുത്തു, ചോദ്യം ചെയ്തപ്പോൾ ‘പേന’ കൊണ്ട് കണ്ണിന് കുത്തി; തൃശൂരിൽ യുവാവിന് നേരെ കൊലപാതകശ്രമം!

സുഹൃത്തിന്റെ മോട്ടോർസൈക്കിൾ അനുമതിയില്ലാതെ കൊണ്ടുപോയതിനെച്ചൊല്ലിയ തർക്കം കൊലപാതകശ്രമത്തിലേക്ക്. പേന കൊണ്ട് സുഹൃത്തിനെ...