മമ്പാട് എം.ഇ.എസ് കോളജ് അധ്യാപകൻ ഉൾപ്പെട്ട എം.ഡി.എം.എ കേസ്: പ്രതിയുടെ വീട്ടിൽ വീണ്ടും ലഹരിവേട്ട

മലപ്പുറം: മമ്പാട് എം.ഇ.എസ് കോളജ് അധ്യാപകൻ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ വീണ്ടും ലഹരിവസ്തു കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. മതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്നാണ് ലഹരിവസ്തു കണ്ടെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ മമ്പാട് എം.ഇ.എസ് കോളജ് അധ്യാപകൻ സുഹൈൽ പെരിങ്ങോടനും സുഹൃത്തുക്കളായ റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരുമാണ് അറസ്റ്റിലായത്.

നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്ക് എം.ഡി.എം.എ എത്തിച്ചുനൽകിയിരുന്ന സംഘമാണ് പിടിയിലായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവും ആദ്യം പിടികൂടിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ, വിവേക്, റീന എന്നിവരിലേക്കും പൊലീസ് എത്തിയത്. അധ്യാപകൻ പഠിപ്പിച്ചിരുന്ന വിദ്യാർഥികൾക്ക് എം.ഡി.എം.എ നൽകിയിരുന്നോ, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

spot_img

Related news

രാജ്യത്ത് സിഗരറ്റ് വില വീണ്ടും കൂട്ടി ഐ.ടി.സി; ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് ബ്രാൻഡുകൾക്ക് വില വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത് സിഗരറ്റ് വില വീണ്ടും ഉയർന്നു. ഐ.ടി.സിയുടെ തിരഞ്ഞെടുത്ത ബ്രാൻഡുകൾക്കാണ്...

ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ...

ഇൻഡിഗോ വിമാന സർവീസുകളിൽ നിരക്ക് വർധന: ശിശുക്കളുടെ യാത്രാഫീസ് 3,000 രൂപയായി ഉയർത്തി

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസിൽ ശിശുക്കൾക്കും കുട്ടികൾക്കുമുള്ള വിവിധ സേവന നിരക്കുകൾ...

പൂനെ ഗണേശോത്സവം: 21,000 പാനിപ്പൂരികൾ ഉപയോഗിച്ച് തീർത്ത ഗണേശ വിഗ്രഹം കൗതുകമാകുന്നു

പൂനെ: പാനിപ്പൂരിയുടെ രുചി മാത്രമല്ല, ഭംഗിയും ആസ്വദിക്കുകയാണ് പൂനെ നഗരവാസികൾ. മഹാരാഷ്ട്രയിലെ...