ട്രോളിങ് നിരോധനം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍

പൊന്നാനി: 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. ജില്ലയിലെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും ഒമ്പതിന് വൈകിട്ടോടെ തീരമണയും. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുള്‍പ്പെടെ ചെറുതും വലുതുമായ മുഴുവന്‍ ബോട്ടുകളും വ്യാഴാഴ്ച രാത്രിയോടെ തീരത്തടുപ്പിക്കാന്‍ ഫിഷറീസ് നിര്‍ദേശം നല്‍കി. ഇരുന്നൂറോളം ട്രോളിങ് ബോട്ടുകളാണ് ജില്ലയിലുള്ളത്.

ട്രോളിങ് നിരോധനം തീരത്തിന് വറുതിക്കാലമാണ്. മത്സ്യലഭ്യതക്കുറവും നിത്യേനയുള്ള ഇന്ധന വിലവര്‍ധനയും മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 22 തവണയാണ് ഇന്ധന വില കൂട്ടിയത്. വലിയ ബോട്ട് രണ്ട് ദിവസത്തെ മത്സ്യബന്ധനം നടത്തുന്നതിന് 1200 ലിറ്റര്‍ ഡീസല്‍ വേണം. നിത്യേനയുള്ള വില വര്‍ധനയില്‍ പതിനയ്യായിരത്തോളം രൂപയാണ് അധിക ചെലവ്.

spot_img

Related news

എടവണ്ണപ്പാറയിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചു; ഇരുപതുകാരനായ യുവാവിന് ദാരുണാന്ത്യം

എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

കുറ്റിപ്പുറം ബസ് അപകടം: അമിതവേഗതയാണ് ദുരന്തത്തിന് കാരണമെന്ന് എംവിഡി റിപ്പോർട്ട്; വേഗത പരിധിയുടെ ഇരട്ടിയിലധികം

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിതവേഗമാണെന്ന് മോട്ടോർ വാഹന...

പാണക്കാട് മണ്ണിടിച്ചിൽ: മണ്ണ് നീക്കം ആരംഭിച്ചു; ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകും

മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം...

പാണക്കാട് മണ്ണിടിച്ചിൽ: ഇന്ന് വിശദ പരിശോധന; അപകടസാധ്യത തുടരുന്നതിനാൽ ഗതാഗതം പുനഃസ്ഥാപിച്ചില്ല

മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്ന് വിവിധ...