ഓണച്ചെലവ്: 2,000 കോടി കടമെടുക്കും

ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കാനും കെഎസ്ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നല്‍കാനുമായി 2,000 കോടി രൂപ കൂടി ഈ മാസം 22ന് കടമെടുക്കാന്‍ തീരുമാനിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു.

20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ ഡിസംബര്‍ വരെ കടമെടുക്കാന്‍ കഴിയൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ സമയപരിധി ഒഴിവാക്കി. ഇതുവരെ 16,500 കോടി സര്‍ക്കാര്‍ കടമെടുത്തു കഴിഞ്ഞു. അടുത്തയാഴ്ച 2,000 കോടി കൂടി കടമെടുക്കുന്നതോടെ ബാക്കിയുള്ളത് 2,021 കോടി രൂപ മാത്രം. ഇത്രയും തുക കൊണ്ട് 7 മാസം എങ്ങനെ തരണം ചെയ്യുമെന്നറിയാത്ത പ്രതിസന്ധിയിലാണ് ധനവകുപ്പ്.

വരുമാനത്തിന്റെ 70% തുകയും സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തേണ്ട അവസ്ഥയാണ് കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം 40,000 കോടിയുടെ വരുമാനക്കുറവാണ് പ്രതീക്ഷിക്കുന്നത്. നികുതി, നികുതിയിതര വരുമാന വളര്‍ച്ചയില്‍ സംസ്ഥാനം റെക്കോര്‍ഡിട്ടിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് കേന്ദ്രത്തിന്റെ കടുംവെട്ടു മൂലമാണെന്ന് അവര്‍ പറയുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...