കോടതി ഹാളില്‍ താല്‍ക്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവ്

കോടതി ഹാളില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബെഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കായിരുന്ന മറ്റൂര്‍ അച്ചാണ്ടിവീട്ടില്‍ മാര്‍ട്ടിനെയാണ് (53) പറവൂര്‍ അഡീഷണല്‍ ജില്ലാകോടതി ശിക്ഷിച്ചത്. ഇതേ കോടതിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

2016 ഫെബ്രുവരിയി 10 മുതല്‍ മേയ് 24 വരെയുള്ള കാലയളവില്‍ കോടതിഹാള്‍, ശൗചാലയം എന്നിവിടങ്ങളില്‍ വച്ചായിരുന്നു ലൈംഗികപീഡനം. കൃത്യം നടന്നത് കോടതിയിലായതിനാലും പ്രതി കോടതിയുടെ ബെഞ്ച് ക്ലാര്‍ക്കായതും കേസിനെ ശ്രദ്ധേയമാക്കി.

പ്രതിയുടെ പീഡനം കാരണം മാനസികനില തകരാറിലായ യുവതി ഭര്‍ത്താവിനോട് കാര്യംപറഞ്ഞു. ഭര്‍ത്താവ് യുവതിയെ കൗണ്‍സലിംഗിന് വിധേയയാക്കിയശേഷം ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ടി ജി വിജയന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തെ വകുപ്പുതല അന്വേഷണം നടത്തി മാര്‍ട്ടിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...