നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയതിൽ വിവാദം; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ രീതിയെ ചൊല്ലി വിവാദം. ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിലാണ് മൃതദേഹം തൃശ്ശൂർ ചാവക്കാട് വരെ എത്തിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ രീതിക്കെതിരെ വിമർശനം ശക്തമാകുന്നു.

പരിയാരം മെഡിക്കൽ കോളജിൽ നിന്ന് രാജേഷിന്റെ മൃതദേഹം ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിലാണ് തൃശ്ശൂർ ചാവക്കാട് വരെ എത്തിച്ചതെന്നാണ് ആരോപണം. പിന്നീട് ചാവക്കാട് എത്തിയപ്പോൾ മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. മൃതദേഹം മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇങ്ങനെ മൃതദേഹം കൊണ്ടുപോകുന്നത് ശരിയായ രീതിയല്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയതെന്നാണ് വിവരം. മൃതദേഹം എംബാം ചെയ്യാമായിരുന്നുവെന്നും ഡ്രൈവർമാർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. സാഹസിക കായിക ഇനമായ റെപ്പലിങ്ങിലെ പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവർത്തകനുമായിരുന്ന രാജേഷിനെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പിന്നീട് മൃതദേഹമാണ് കണ്ടെത്തിയത്.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന രാജേഷിന്റെ കുടുംബത്തിന് സ്വന്തമായി പൂർത്തിയായ ഒരു വീടുപോലുമില്ലെന്ന് നാട്ടുകാർ നേരത്തെ പ്രതികരിച്ചിരുന്നു. രാജേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും കുടുംബത്തിന് സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ മൃതദേഹം കൊണ്ടുപോയ രീതിയെക്കുറിച്ചുള്ള ആരോപണങ്ങൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

spot_img

Related news

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു; എട്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി...

പൊലീസിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ഒളിവിൽ കഴിയുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിൽ...

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരുക്ക്; ഇരുകാലുകൾക്കും കൈയ്ക്കും പരുക്ക്

കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. പുനലൂർ കാഞ്ഞിരവിള...

കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ ഒന്നര പവൻ സ്വർണമാല കവർന്നു; ബൈക്കിൽ എത്തിയ സംഘത്തിനായി അന്വേഷണം

കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...

പുനർജനി പദ്ധതി: വി.ഡി സതീശനെതിരെ തെളിവില്ലെന്ന് രമേശ് ചെന്നിത്തല; കേസ് അവസാനിപ്പിച്ചതിനെതിരെ എം.വി ഗോവിന്ദന് മറുപടി

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന്...