കോഴിക്കോട്ടുനിന്ന് 24 മണിക്കൂര്‍ വിമാന സര്‍വീസ് വൈകും

കോഴിക്കോട് വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ വിമാനസര്‍വീസ് പുനരാരംഭിക്കല്‍ നീളും. റണ്‍വേ റീ കാര്‍പറ്റിങ് ജോലിക്കു വേണ്ടി പകല്‍ സമയം റണ്‍വേ അടച്ചിടുന്നത് ഇന്നലെ മുതല്‍ ഒഴിവാക്കാനാകുമെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. റീ കാര്‍പറ്റിങ് ജോലി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികള്‍ ശേഷിക്കുന്നതിനാല്‍ റണ്‍വേയിലെ നിയന്ത്രണം നീക്കുന്നതു നീളും.

നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിടുന്നുണ്ട്. ജനുവരിയില്‍ ആരംഭിച്ച റീ കാര്‍പറ്റിങ് ജോലി ജൂണ്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബര്‍ വരെ ജോലി പൂര്‍ത്തിയാക്കാന്‍ കാലാവധിയുണ്ട്. മാസങ്ങള്‍ക്കു മുന്‍പുതന്നെ റീ കാര്‍പറ്റിങ് പൂര്‍ത്തിയാക്കാനായി.

റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികള്‍ ഇതോടൊപ്പം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, സാങ്കേതിക കുരുക്കുകള്‍മൂലം മണ്ണു ലഭിക്കാതെ ഗ്രേഡിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് കുരുക്കുകള്‍ നീക്കി അനുമതി ലഭിച്ചപ്പോള്‍ മഴയുമായി. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കല്‍ പൂര്‍ത്തിയാക്കി. മറുവശത്ത് ഗ്രേഡിങ് അവസാന ഘട്ടത്തിലാണ്. മഴയില്ലെങ്കില്‍ രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണു വിലയിരുത്തല്‍. ഈ ജോലി പൂര്‍ത്തിയാകുന്നതുവരെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...