ഗുരുതര സ്വഭാവ ദൂഷ്യമോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരോ ആണെങ്കില്‍ പെന്‍ഷന്‍ തടയും; സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ തന്നെ നടപടി എടുക്കാം

ഗുരുതര സ്വഭാവ ദൂഷ്യമുള്ളവരോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരോ ആയവരുടെ പെന്‍ഷനും ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ തന്നെ തടയാനോ റദ്ദാക്കാനോ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന വിധം 1958 ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡെത്ത് കം റിട്ടയര്‍മെന്റ് ബെനഫിറ്റ്) റൂള്‍സ് ഭേദഗതി ചെയ്തു വിജ്ഞാപനം പുറപ്പെടുവിച്ചു. യുപിഎസ്‌സിയെ അറിയിച്ച ശേഷമായിരിക്കും നടപടിയെന്ന വ്യവസ്ഥ നിലനിര്‍ത്തി.
പ്രഥമദൃഷ്ട്യാ പെന്‍ഷനര്‍ കുറ്റക്കാരനെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട പെന്‍ഷന്‍കാരന് 15 ദിവസം മറുപടിക്കു സമയം നല്‍കി നോട്ടിസ് നല്‍കും. അതിനുശേഷം ആവശ്യമെങ്കില്‍ 15 ദിവസം കൂടി നല്‍കും. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം യുപിഎസ്എസിയെ അറിയിച്ച ശേഷമായിരുന്നു നടപടി. എന്നാല്‍, അതില്ലാതെ തന്നെ കേന്ദ്രസര്‍ക്കാരിന് നടപടിയെടുക്കാവുന്ന വിധമാണ് ഭേദഗതി.

ഇന്റലിജന്‍സ് ഏജന്‍സികളിലോ സുരക്ഷാ ഏജന്‍സികളിലോ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം സ്ഥാപന മേധാവിയുടെ ഉത്തരവില്ലാതെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കുലര്‍ ഇത്തവണത്തെ ഭേദഗതിയില്‍ ചേര്‍ത്തിട്ടുണ്ട്.

മിനിമം പെന്‍ഷനില്‍ കുറയാത്ത തുകയായിരിക്കും ഭാഗികമായി പെന്‍ഷന്‍ തടയുകയാണെങ്കില്‍ പിടിച്ചുവയ്ക്കുന്നത്. ശിക്ഷാ നടപടിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും നിലനിര്‍ത്തിയിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ തിരിച്ചു പോകുമ്പോള്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കണം. കുടുംബ പെന്‍ഷന്‍ വിവാഹമോചിതയായ മകള്‍ക്കു നല്‍കുന്നതു സംബന്ധിച്ച വ്യവസ്ഥയിലും മാറ്റം വരുത്തി. പെന്‍ഷനറോ പങ്കാളിയോ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഏതെങ്കിലും കോടതിയില്‍ മകള്‍ വിവാഹമോചനക്കേസ് നല്‍കിയിട്ടുണ്ടെങ്കില്‍ ആ ദിവസം മുതല്‍ കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടാവും.

spot_img

Related news

പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും; വൈകിട്ട് പേര് പ്രഖ്യാപിക്കും.

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോക്ടര്‍ പി സരിന്‍...

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...