പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ല കലക്ടറുടെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. വിഷയത്തെ കലക്ടര്‍ ഗൗരവമായി കണ്ടതായി തോന്നുന്നില്ല. ആരോ പറയുന്നതുകേട്ട് റിപ്പോര്‍ട്ട് തയാറാക്കിയതാണോയെന്നും കോടതി വാക്കാല്‍ ചോദിച്ചു. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തീയതിയിലടക്കം തെറ്റുള്ളതിനാല്‍ തിരുത്താന്‍ ആവശ്യപ്പെട്ട് മടക്കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.

2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥയില്‍ ഉത്സവത്തിനും മറ്റും എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മിലെ അകലം സംബന്ധിച്ച് സര്‍ക്കാറിനോട് വ്യക്തത തേടി ഹൈകോടതി. ‘മതിയായ അകലം’ വേണമെന്നാണ് ചട്ടത്തില്‍ പറയുന്നത്. ഈ അകലം എത്രയാണെന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ആനകള്‍ തമ്മില്‍ മൂന്ന് മീ. അകലം വേണമെന്ന ഇതേ ബെഞ്ചിന്റെ 2024ലെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഉത്തരവ് അപ്രായോഗികമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം 2012ലെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

spot_img

Related news

17കാരിയെ പീഡിപ്പിച്ച കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് 33 വര്‍ഷം തടവും പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച്...

മൂന്നാറില്‍ കാട്ടാന ആക്രമണം; ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

മൂന്നാറില്‍ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. ഓടിക്കൊണ്ടിരുന്ന...

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ...