യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറ് പേര്‍ പിടിയില്‍

പാലക്കാട് തത്തമംഗലം സ്വദേശി സുവീഷി(20)നെ കൊലപ്പെടുത്തിയ കേസില്‍ സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജൂലൈ 19നാണ് സുവീഷിനെ കാണാതായത്. അന്ന് രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപത്തുനിന്ന് സുവീഷിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയതാണ്. തുടര്‍ന്ന് മലബാര്‍ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തില്‍ വച്ച് മര്‍ദിച്ചുകൊന്നശേഷം യാക്കര പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഒരുമാസം മുമ്പ് കാണാതായ സുവീഷിന്റെ മൃതദേഹം കഴിഞ്ഞദിവസം പുഴയുടെ സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മൃതദേഹം പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവെടുത്തു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...