ഹിമാലയയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ ക്യാംപയിൻ

മുംബൈ: രാജ്യത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹിമാലയയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ ക്യാംപയിൻ. ഹിമാലയയുടെ ഉടമ മുസ്‌ലിമാണെന്നും ഹലാൽ ഉൽപ്പന്നങ്ങളാണ് വിൽക്കുന്നതെന്നും അതിനാൽ ബഹിഷ്കരിക്കണം എന്നുമാണ് സംഘ്പരിവാർ ​ഗ്രൂപ്പുകളുടെ ആഹ്വാനം. ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യൽമീഡിയകളിലൂടെയാണ് ഹേറ്റ്- ബോയ്ക്കോട്ട് ക്യാംപയിൻ. ബോയ്‌കോട്ട് ഹിമാലയ എന്ന പേരിലുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായിരിക്കുകയാണ്.

ഹിന്ദു ജാഗ്രത സമിതി, ശ്രീരാമ സേന, ബജ്‌റംഗ് ദൾ തുടങ്ങിയ വിവിധ സംഘ്പരിവാ്ർ- തീവ്ര ഹിന്ദുത്വ സംഘടനകളാണ് വിദ്വേഷ പ്രചരണത്തിന് പിന്നിൽ. ഹിമാലയയുടെ, വിദേശ രാഷ്ട്ര കയറ്റുമതിക്ക് നിർബന്ധമായ ഹലാൽ സർട്ടിഫിക്കറ്റുകൾ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം. ഇന്ത്യയിലെ ജിഹാദ് പ്രവർത്തനങ്ങൾക്ക് പണമൊഴുക്കുന്നത് ഹിമാലയ കമ്പനിയാണെന്നും കോടികളാണ് ഓരോ വർഷവും ഹിമാലയ കമ്പനി അക്കൗണ്ടിൽ നിന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കുമായി ഒഴുകിയെത്തുന്നത് എന്നും സംഘ്പരിവാർ ​ഗ്രൂപ്പുകളിൽ വ്യാജ പ്രചരണമുണ്ട്.

spot_img

Related news

കാമുകിയുടെ ഐഡിയ, മഹാകുംഭമേളയില്‍ പല്ല് തേക്കാന്‍ ആര്യവേപ്പിന്റെ തണ്ട് വിതരണം ചെയ്ത യുവാവിന്റെ വരുമാനം 40000 രൂപ

പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ ഒരു മുതല്‍മുടക്കും കൂടാതെ ഒരാഴ്ച കൊണ്ട്...

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍...

പുതിയ സൂപ്പര്‍ ആപ്പ് ‘സ്വറെയില്‍’ അവതരിപ്പിച്ചു; ഇനി എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍

ദില്ലി: എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി റെയില്‍വേ...

കേന്ദ്ര ബജറ്റ് 2025: ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്ററുകള്‍; അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി

കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരമന്‍....

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

യൂണിയന്‍ ബജറ്റിന് മുന്നോടിയായി രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19...