തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കുത്തിയ ആള്‍ക്കും പരിക്ക്

നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗാണ് (26) കുത്തേറ്റ് മരിച്ചത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘടനത്തിനിടെയാണ് കൊലപാതകം നടന്നത്. സംഘടനത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു.

നഗരത്തില്‍ ദിവാന്‍ജിമൂല പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുത്തിയ യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ശ്രീനേഗിനും കുത്തേറ്റിട്ടുണ്ട്.

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി ദിവാന്‍ജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് വരികയായിരുന്നു ശ്രീരാഗും സംഘവും. ഇവരുടെ കയ്യിലുണ്ടായിരുന്ന കവര്‍ അല്‍ത്താഫും സംഘവും പരിശോധിച്ചു. ഇതോടെ രണ്ട് സംഘങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ സംഘട്ടനമുണ്ടാകുകയും ശ്രീരാഗിന് കുത്തേല്‍ക്കുകയുമായിരുന്നു.

ശ്രീരാഗ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ശ്രീരാഗിനെ കുത്തിയ അല്‍ത്താഫ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ടു പേരും മെഡിക്കല്‍ കോളേജിലാണുള്ളത്.

spot_img

Related news

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന്...

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന്...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്ന് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍....