ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി; അവസാന ഹജ് വിമാനം ഇന്നലെ കോഴിക്കോട്ടെത്തി

സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജ് കര്‍മത്തിനായി പുറപ്പെട്ട തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര പൂര്‍ത്തിയായി. അവസാന മടക്കവിമാനം ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തി.
ഹജ് കമ്മിറ്റി അംഗങ്ങളായ പി.മൊയ്തീന്‍കുട്ടി, ഡോ. ഐ.പി.അബ്ദുല്‍ സലാം, കെ.പി.സുലൈമാന്‍ ഹാജി, പി.ടി.അക്ബര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.എം.ഹമീദ്, അസൈന്‍ പുളിക്കല്‍, പി.കെ.മുഹമ്മദ് ഷഫീഖ്, യു.മുഹമ്മദ് റഊഫ്, ഹജ് സെല്‍ അംഗങ്ങള്‍, സന്നദ്ധ സേവകര്‍ തുടങ്ങിയവര്‍ തീര്‍ഥാടകരെ സ്വീകരിച്ചു.

ജൂലൈ 13ന് ആണ് മടക്കയാത്ര ആരംഭിച്ചത്. 11,556 തീര്‍ഥാടകരാണ് ഇത്തവണ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴി ഹജ്ജിനു പുറപ്പെട്ടത്. ഇവരില്‍ 11,252 പേര്‍ കേരളത്തില്‍നിന്നും 304 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഉള്ളവരായിരുന്നു. 10 പേര്‍ സൗദിയില്‍ മരിച്ചു.

3 വിമാനത്താവളങ്ങളിലുമായി 70 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. മികച്ച ക്രമീകരണങ്ങളാണ് വിമാനത്താവളത്തിലും മറ്റും എയര്‍പോര്‍ട്ട് അതോറിറ്റിയും ഹജ് കമ്മിറ്റിയും ഏര്‍പ്പെടുത്തിയതെന്ന് തിരിച്ചെത്തിയ തീര്‍ഥാടകര്‍ പറഞ്ഞു.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...