സനാതന ധർമത്തിനെതിരായ പരാമർശത്തിലൂടെ വീണ്ടും വിവാദങ്ങൾക്കിരിയിട്ട് തമിഴ്‌നാട് എംഎൽഎയും ഉദയനിധി സ്റ്റാലിൻ. സനാതന ധർമം തുടച്ചുനീക്കപ്പെടണമെന്ന മുൻ നിലപാട് നിയമസഭയിലും ഉദയനിധി ആവർത്തിച്ചു. ഇതോടെ ഉദയനിധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.
ജനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സനാതനം ഉറപ്പായും തുടച്ചുനീക്കപ്പെടണം എന്നാണ് നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയത്. തന്റെ നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. എന്നാൽ, ഉദയനിധിയുടെ ഈ പരാമർശം വിഷലിപ്തമാണെന്നും വെറുപ്പിന്റെ രാഷ്ട്രീയമാണ് അദ്ദേഹം പയറ്റുന്നതെന്നും ബിജെപി വക്താവ് സി.ആർ. കേശവൻ പ്രതികരിച്ചു.
ബിജെപിയുടെ പ്രധാന വിമർശനങ്ങൾ:
- തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധി: ഉദയനിധി സ്റ്റാലിനെ ‘തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധി’ എന്നാണ് സി.ആർ. കേശവൻ വിശേഷിപ്പിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിലാണ് ഉദയനിധി തുഴയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
- വിശ്വാസത്തെ അവഹേളിക്കുന്നു: കാർത്തികദീപത്തെയോ ദീപാവലിയെയോ അംഗീകരിക്കാത്ത മുഖ്യമന്ത്രിയും, ഹിന്ദു മതം ലോകത്തിന് തലവേദനയാണെന്ന് പറയുന്ന എംപിമാരുമുള്ള ഡിഎംകെയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് ബിജെപി പരിഹസിച്ചു.
- സംസ്ഥാന ചിഹ്നം: തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നത്തിൽ പോലും ക്ഷേത്രഗോപുരമാണുള്ളതെന്നും, വിശ്വാസത്തെ അപമാനിക്കുന്നവരെ ജനങ്ങൾ വെറുതെ വിടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കോടതി പരാമർശം: നേരത്തെ സമാനമായ പ്രസ്താവന നടത്തിയപ്പോൾ മദ്രാസ് ഹൈക്കോടതിയിൽ നിന്നും ഉദയനിധിക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഉദയനിധിയുടേത് ‘വിദ്വേഷ പ്രസംഗം’ ആണെന്നായിരുന്നു ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിരീക്ഷണം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സാമൂഹിക തലത്തിലും ഉദയനിധിയുടെ ഈ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഡിഎംകെയുടെ ഹിന്ദു വിരുദ്ധ നിലപാടുകൾ തമിഴ് ജനത വോട്ടിലൂടെ മറുപടി നൽകുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.




