സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം പിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പി

സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമെന്ന് പോലീസ്; കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യംപിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പിവ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്താന്‍ കാരണം വ്യക്തിവിരോധമെന്ന് മലപ്പുറം എസ് പി സുജിത് ദാസ്. ഈ മാസം 18 നും 19 നും ഇടയില്‍ ആസൂത്രിതമായാണ് കൊലപാതകം നടന്നത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും ഫര്‍ഹാനയെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എസ് പി. പിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് എസ് പി സുജിത് ദാസ്.ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പിടിയിലായ ആഷിക്കിന് മൃതദേഹം ഉപേക്ഷിച്ചതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമെന്നും എസ് പി മാധ്യങ്ങളോട് പറഞ്ഞു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എസ് പി സുജിത് ദാസ്.അതേസമയം ഹോട്ടലില്‍ നിന്നും പണം നഷ്ടമായതാണ് ഷിബിലിയെ പിരിച്ചു വിടാന്‍ കാരണമെന്ന് സിദ്ദിഖിന്റെ സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മുഴുവന്‍ ശമ്പളവും നല്‍കിയ ശേഷമായിരുന്നു പിരിച്ചു വിടല്‍. വെറും രണ്ടാഴ്ച മാത്രമാണ് ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്തതെന്നും സഹോദരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

spot_img

Related news

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍...

LEAVE A REPLY

Please enter your comment!
Please enter your name here