ഓപ്പറേഷന്‍ ഇസേവ, അക്ഷയകേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; വ്യാപകക്രമക്കേടുകള്‍ കണ്ടെത്തി

സംസ്ഥാനത്തെ അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ ‘ഇസേവ’ എന്ന് പേരിട്ട പരിശോധന. തെരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഒരേസമയമായിരുന്നു വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.

അക്ഷയ സെന്ററുകളെ സമീപിക്കുന്ന പൊതുജനങ്ങളില്‍ നിന്നും ഓരോ ആവശ്യങ്ങള്‍ക്കും ഈടാക്കാവുന്ന ഫീസിനെ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായി ചില കേന്ദ്രങ്ങളില്‍ കൂടുതല്‍ സേവന ഫീസ് ഈടാക്കുന്നതായി കണ്ടെത്തി. വാങ്ങുന്ന ഫീസിന് കമ്പ്യൂട്ടര്‍ നിര്‍മ്മിത രസീത് മല്‍കണമെന്ന ഉത്തരവ് സംസ്ഥാനത്തെ മിക്ക അക്ഷയ സെന്റര്‍ ഉടമകളും പാലിക്കുന്നില്ല. ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ക്യാഷ്ബുക്ക് എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്ക സ്ഥാപനങ്ങളിലും അതില്ല.

പൊതുജനങ്ങള്‍ക്ക് പരാതി എഴുതാനുള്ള രജിസ്റ്റര്‍ വയ്ക്കണമെന്നും ഈ രജിസ്റ്റര്‍ ജില്ലാ അക്ഷയ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ പരിശോധിക്കണമെന്നുമാണ് നിയമം. എന്നാല്‍ ഒട്ടുമിക്ക അക്ഷയ കേന്ദ്രങ്ങളിലും പരാതി രജിസ്റ്ററുകളില്ല.സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും പല അക്ഷയ സെന്റുകളിലും ഇല്ല. അക്ഷയ സെന്ററുകള്‍ പരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട ജില്ലാ അക്ഷയ സെന്റര്‍ ഉദ്ദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നിരവധി അക്ഷയ സെന്ററുകളിലും ഇതുവരെയും അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ പരിശോധന നടത്തിയിട്ടില്ലെന്ന് മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി.അക്ഷയ സെന്ററുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ മെച്ചപ്പെട്ട സേവനം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ടി വരും ദിവസങ്ങളിലും പരിശോധന തുടരും. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടികള്‍ക്കായി സര്‍ക്കാരിന് നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ടി. കെ വിനോദ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തു.

spot_img

Related news

വിവാഹം കഴിഞ്ഞ് ഒമ്പതു മാസം; കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ വെണ്ണിയോട് കൊളവയല്‍ മുകേഷ് (34) വീട്ടില്‍...

രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരത്തെത്തി; കാസര്‍ഗോഡെത്താന്‍ 8.05 മണിക്കൂര്‍

തിരുവനന്തപുരം റൂട്ടില്‍ ഈ മാസം 24 ന് സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത്...

മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം...

ശല്യക്കാരനായ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍

ശല്യക്കാരനായ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍. വള്ളക്കടവ് കരികിണ്ണം...

11കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചു: ഫേസ്ബുക്ക് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ്

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചത് രണ്ടാനമ്മയെന്ന് പൊലീസ്. പിതാവിന്റെ ഫേസ്ബുക്കിലൂടെയാണ്...

LEAVE A REPLY

Please enter your comment!
Please enter your name here