കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം പെരിന്തല്‍മണ്ണയില്‍ വിറ്റ ടിക്കറ്റിന്; ശ്രീശക്തി ലോട്ടറി 75 ലക്ഷം നേടിയയാളും കാണാമറയത്ത്

സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പെരിന്തല്‍മണ്ണയില്‍ വിറ്റ ടിക്കറ്റിന്. പട്ടാമ്പി റോഡിലുള്ള പി.ടി.സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പിടിഎസ് ലോട്ടറി ഏജന്‍സിയില്‍ വില്‍പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റെടുത്തയാളെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ വര്‍ഷം സംസ്ഥാന ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും ഇവിടെ വില്‍പന നടത്തിയ ടിക്കറ്റിനു ലഭിച്ചിരുന്നു. 40 വര്‍ഷത്തോളമായി സെയ്തലവി ലോട്ടറി ഏജന്‍സി തുടങ്ങിയിട്ട്. ഇന്നലെ സൈതലവിയുടെ മകന്‍ സജാദിന്റെ നേതൃത്വത്തില്‍ കടയിലെത്തിയവര്‍ക്ക് ലഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു.

ശ്രീശക്തി ലോട്ടറി 75 ലക്ഷം നേടിയയാളും കാണാമറയത്ത്
കുറ്റിപ്പുറം ന്മ ഓഗസ്റ്റ് ഒന്നിന് നറുക്കെടുത്ത ശ്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയ ആളെയും ഇതുവരെ കണ്ടെത്താനായില്ല. കുറ്റിപ്പുറത്തെ തേജസ് ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിന് ഒരുമണിക്കൂര്‍ മുന്‍പ് 2 മണിയോടെയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്.

spot_img

Related news

വിവാഹം കഴിഞ്ഞ് ഒമ്പതു മാസം; കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ വെണ്ണിയോട് കൊളവയല്‍ മുകേഷ് (34) വീട്ടില്‍...

രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരത്തെത്തി; കാസര്‍ഗോഡെത്താന്‍ 8.05 മണിക്കൂര്‍

തിരുവനന്തപുരം റൂട്ടില്‍ ഈ മാസം 24 ന് സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത്...

മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം...

ശല്യക്കാരനായ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍

ശല്യക്കാരനായ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍. വള്ളക്കടവ് കരികിണ്ണം...

11കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചു: ഫേസ്ബുക്ക് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ്

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചത് രണ്ടാനമ്മയെന്ന് പൊലീസ്. പിതാവിന്റെ ഫേസ്ബുക്കിലൂടെയാണ്...

LEAVE A REPLY

Please enter your comment!
Please enter your name here