ഏലംകുളത്ത് യുവതിയെ കിടപ്പറയില്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ : ഏലംകുളത്ത് യുവതിയെ കിടപ്പറയില്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന് മുഹമ്മദ് റഫീഖ് ആണ് റിമന്‍ഡിലായത്. വെള്ളിയാഴ്ച രാത്രി ഏലംകുളത്തെ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന ആണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്.ശനിയാഴ്ച പുലര്‍ച്ചെ നാലിന് ഫഹ്നയുടെ മാതാവ് റമദാന്‍ അത്താഴത്തിന് എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള് തുറന്നുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഫഹ്നയെ കൈകാലുകള് ജനലിനോടും കട്ടിലിനോടും ബന്ധിച്ച് വായില് തുണി തിരുകിയ നിലയില്‍ കണ്ടത്. പൊലീസിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചോടെ ഉടലെടുത്ത തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം റഫീഖ് മണ്ണാര്‍ക്കാട് ആവണക്കുന്നിലെ വീട്ടിലേക്ക് പോയി. അവിടെനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫഹ്ന ധരിച്ചിരുന്ന രണ്ടു വളയും മാലയും പ്രതിയുടെ വീട്ടില്‍നിന്ന് സി.ഐ സി.അലവിയുടെ നേതൃത്വത്തില്‍ പൊലീസ് കണ്ടെടുത്തു. പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. പ്രതിയെ വൈദ്യപരിശോധന നടത്തി പെരിന്തല്‍മണ്ണ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി ഒന്നിന്റെ ചുമതലയുള്ള തിരൂര്‍ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതിയില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റഫീഖിനെതിരെ കോഴിക്കോട് റെയില്‍വേ പൊലീസില്‍ കളവ് കേസും കല്ലടിക്കോട് സ്റ്റേഷന് പരിധിയില് എ.ടി.എമ്മിന് തീയിട്ട് നശിപ്പിക്കാന് ശ്രമിച്ചെന്ന കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: മൊബൈല്‍ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നു; പൊലീസില്‍ പരാതി നല്‍കി എല്‍ഡിഎഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, ഗുരുതര ആരോപണവമായി എല്‍ഡിഎഫ്. മൊബൈല്‍ നമ്പറില്‍ വിളിച്ചു മതസ്പര്‍ദ്ധ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സുരക്ഷയ്കായി1200 പൊലീസ്, കേന്ദ്രസേന ഉദ്യോഗസ്ഥർ; ക്രമീകരണങ്ങൾ പൂർണം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ മേധാവി...

മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസ; ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്ന് നാട്ടുകാർ

പുത്തനത്താണി: ആറുവരിപ്പാതയില്‍ വെട്ടിച്ചിറ ടോള്‍ പ്ലാസ ദീര്‍ഘദൂര ബസുകളുടെ പ്രധാന സ്‌റ്റോപ്പായി...

വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് പിന്‍വലിക്കണം; വിസിക്ക് പരാതി

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത്പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക്...

സ്കൂൾ സമയ ക്രമീകരണത്തിലെ സമസ്ത വിമർശനം; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും

സ്‌കൂള്‍ സമയമാറ്റത്തിലെ സമസ്ത വിമര്‍ശനം, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. തീരുമാനം...