കോഴിക്കോട്ടുനിന്ന് 24 മണിക്കൂര്‍ വിമാന സര്‍വീസ് വൈകും

കോഴിക്കോട് വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ വിമാനസര്‍വീസ് പുനരാരംഭിക്കല്‍ നീളും. റണ്‍വേ റീ കാര്‍പറ്റിങ് ജോലിക്കു വേണ്ടി പകല്‍ സമയം റണ്‍വേ അടച്ചിടുന്നത് ഇന്നലെ മുതല്‍ ഒഴിവാക്കാനാകുമെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. റീ കാര്‍പറ്റിങ് ജോലി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികള്‍ ശേഷിക്കുന്നതിനാല്‍ റണ്‍വേയിലെ നിയന്ത്രണം നീക്കുന്നതു നീളും.

നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിടുന്നുണ്ട്. ജനുവരിയില്‍ ആരംഭിച്ച റീ കാര്‍പറ്റിങ് ജോലി ജൂണ്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബര്‍ വരെ ജോലി പൂര്‍ത്തിയാക്കാന്‍ കാലാവധിയുണ്ട്. മാസങ്ങള്‍ക്കു മുന്‍പുതന്നെ റീ കാര്‍പറ്റിങ് പൂര്‍ത്തിയാക്കാനായി.

റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികള്‍ ഇതോടൊപ്പം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, സാങ്കേതിക കുരുക്കുകള്‍മൂലം മണ്ണു ലഭിക്കാതെ ഗ്രേഡിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് കുരുക്കുകള്‍ നീക്കി അനുമതി ലഭിച്ചപ്പോള്‍ മഴയുമായി. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കല്‍ പൂര്‍ത്തിയാക്കി. മറുവശത്ത് ഗ്രേഡിങ് അവസാന ഘട്ടത്തിലാണ്. മഴയില്ലെങ്കില്‍ രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണു വിലയിരുത്തല്‍. ഈ ജോലി പൂര്‍ത്തിയാകുന്നതുവരെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും.

spot_img

Related news

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു...

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി ആശുപത്രി വിട്ടു

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു....

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

LEAVE A REPLY

Please enter your comment!
Please enter your name here