കോഴിക്കോട്ടുനിന്ന് 24 മണിക്കൂര്‍ വിമാന സര്‍വീസ് വൈകും

കോഴിക്കോട് വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ വിമാനസര്‍വീസ് പുനരാരംഭിക്കല്‍ നീളും. റണ്‍വേ റീ കാര്‍പറ്റിങ് ജോലിക്കു വേണ്ടി പകല്‍ സമയം റണ്‍വേ അടച്ചിടുന്നത് ഇന്നലെ മുതല്‍ ഒഴിവാക്കാനാകുമെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. റീ കാര്‍പറ്റിങ് ജോലി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികള്‍ ശേഷിക്കുന്നതിനാല്‍ റണ്‍വേയിലെ നിയന്ത്രണം നീക്കുന്നതു നീളും.

നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിടുന്നുണ്ട്. ജനുവരിയില്‍ ആരംഭിച്ച റീ കാര്‍പറ്റിങ് ജോലി ജൂണ്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബര്‍ വരെ ജോലി പൂര്‍ത്തിയാക്കാന്‍ കാലാവധിയുണ്ട്. മാസങ്ങള്‍ക്കു മുന്‍പുതന്നെ റീ കാര്‍പറ്റിങ് പൂര്‍ത്തിയാക്കാനായി.

റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികള്‍ ഇതോടൊപ്പം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, സാങ്കേതിക കുരുക്കുകള്‍മൂലം മണ്ണു ലഭിക്കാതെ ഗ്രേഡിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് കുരുക്കുകള്‍ നീക്കി അനുമതി ലഭിച്ചപ്പോള്‍ മഴയുമായി. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കല്‍ പൂര്‍ത്തിയാക്കി. മറുവശത്ത് ഗ്രേഡിങ് അവസാന ഘട്ടത്തിലാണ്. മഴയില്ലെങ്കില്‍ രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണു വിലയിരുത്തല്‍. ഈ ജോലി പൂര്‍ത്തിയാകുന്നതുവരെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...