കോഴിക്കോട്ടുനിന്ന് 24 മണിക്കൂര്‍ വിമാന സര്‍വീസ് വൈകും

കോഴിക്കോട് വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ വിമാനസര്‍വീസ് പുനരാരംഭിക്കല്‍ നീളും. റണ്‍വേ റീ കാര്‍പറ്റിങ് ജോലിക്കു വേണ്ടി പകല്‍ സമയം റണ്‍വേ അടച്ചിടുന്നത് ഇന്നലെ മുതല്‍ ഒഴിവാക്കാനാകുമെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. റീ കാര്‍പറ്റിങ് ജോലി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികള്‍ ശേഷിക്കുന്നതിനാല്‍ റണ്‍വേയിലെ നിയന്ത്രണം നീക്കുന്നതു നീളും.

നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിടുന്നുണ്ട്. ജനുവരിയില്‍ ആരംഭിച്ച റീ കാര്‍പറ്റിങ് ജോലി ജൂണ്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബര്‍ വരെ ജോലി പൂര്‍ത്തിയാക്കാന്‍ കാലാവധിയുണ്ട്. മാസങ്ങള്‍ക്കു മുന്‍പുതന്നെ റീ കാര്‍പറ്റിങ് പൂര്‍ത്തിയാക്കാനായി.

റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികള്‍ ഇതോടൊപ്പം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, സാങ്കേതിക കുരുക്കുകള്‍മൂലം മണ്ണു ലഭിക്കാതെ ഗ്രേഡിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് കുരുക്കുകള്‍ നീക്കി അനുമതി ലഭിച്ചപ്പോള്‍ മഴയുമായി. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കല്‍ പൂര്‍ത്തിയാക്കി. മറുവശത്ത് ഗ്രേഡിങ് അവസാന ഘട്ടത്തിലാണ്. മഴയില്ലെങ്കില്‍ രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണു വിലയിരുത്തല്‍. ഈ ജോലി പൂര്‍ത്തിയാകുന്നതുവരെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും.

spot_img

Related news

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വ്യാപകമായ മഴയ്ക്കും കാറ്റിനും...

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണം; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ച അഖില്‍ മാരാര്‍ക്കെതിരെ...

നന്തന്‍കോട് കൂട്ടക്കൊല കേസ്: പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം...

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ട്...