വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവനക്കാരന്റെ ബീഡിക്കച്ചവടം; സെല്ലിനുള്ളില്‍നിന്ന് വലിയ കെട്ട് ബീഡി പിടികൂടി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കിടയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വന്‍തോതില്‍ ബീഡിക്കച്ചവടം നടത്തുന്നതായി ഡിജിപിക്കു സാക്ഷിമൊഴി സഹിതം റിപ്പോര്‍ട്ട്. സെല്ലിനുള്ളില്‍നിന്ന് വലിയ കെട്ട് ബീഡിയുമായി പിടികൂടിയ തടവുകാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സൂപ്രണ്ട് ആണു ജയില്‍വകുപ്പധ്യക്ഷനു റിപ്പോര്‍ട്ട് നല്‍കിയത്. അസി. പ്രിസണ്‍ ഓഫിസറുടെ ഭാര്യയ്ക്കു ഗൂഗിള്‍ പേ വഴിയാണു ബീഡിയുടെ പ്രതിഫലം നല്‍കാറുള്ളതെന്നു തടവുകാരന്റെ മൊഴിയിലുണ്ട്.
മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും നിരന്തരമായി ജയിലിനുള്ളിലേക്കു പ്രവഹിക്കുന്നതിനു പിന്നില്‍ ജീവനക്കാരില്‍ ചിലര്‍ക്കു പങ്കുണ്ടെന്നു നേരത്തേതന്നെ വിവരമുണ്ടായിരുന്നു. അടുക്കളയ്ക്കു പിന്നില്‍ പണിക്കിറക്കിയശേഷം തിരികെ സെല്ലിലെത്തിച്ച തടവുകാരന്റെ കയ്യില്‍നിന്നാണു 12 പാക്കറ്റ് ബീഡിയടങ്ങുന്ന കെട്ട് പിടിച്ചത്. വിശദമായി ചോദ്യംചെയ്തപ്പോള്‍ പുറത്തുവന്നതു ഞെട്ടിക്കുന്ന വിവരങ്ങള്‍. 90 പൈസ വിലയുള്ള ഒരു ബീഡിക്കു 10 രൂപയോളമാണ് അസി.പ്രിസണ്‍ ഓഫിസര്‍ ഈടാക്കിയിരുന്നത്. 22 ബീഡി വീതമാണ് ഓരോ പാക്കറ്റിലുള്ളത്. ഇത്തരം 12 പാക്കറ്റുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു കെട്ട്. ഓരോ കെട്ടിനും 2500 രൂപ വീതമാണ് ഉദ്യോഗസ്ഥന്റെ നിരക്ക്. 400 രൂപയാണു കെട്ടിന്റെ ശരാശരി വിപണിവില. ജയിലിന്റെ പുറംമതിലിനോടു ചേര്‍ന്നുള്ള അടുക്കളയുടെ പിന്‍ഭാഗത്തേക്കു റോഡില്‍നിന്നു അസി. പ്രിസണ്‍ ഓഫിസര്‍ ബീഡിക്കെട്ട് ഉള്ളിലേക്ക് എറിയുകയാണു പതിവ്.

spot_img

Related news

വിവാഹം കഴിഞ്ഞ് ഒമ്പതു മാസം; കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ വെണ്ണിയോട് കൊളവയല്‍ മുകേഷ് (34) വീട്ടില്‍...

രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരത്തെത്തി; കാസര്‍ഗോഡെത്താന്‍ 8.05 മണിക്കൂര്‍

തിരുവനന്തപുരം റൂട്ടില്‍ ഈ മാസം 24 ന് സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത്...

മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം...

ശല്യക്കാരനായ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍

ശല്യക്കാരനായ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍. വള്ളക്കടവ് കരികിണ്ണം...

11കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചു: ഫേസ്ബുക്ക് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ്

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചത് രണ്ടാനമ്മയെന്ന് പൊലീസ്. പിതാവിന്റെ ഫേസ്ബുക്കിലൂടെയാണ്...

LEAVE A REPLY

Please enter your comment!
Please enter your name here