അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ള എല്ലാവരെയും കയറ്റി, 40ലധികം പേരുണ്ടായിരുന്നു; അപകടകാരണം പറഞ്ഞ് പ്രദേശവാസികള്‍

പൂരപ്പുഴയിലൂടെ ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സര്‍വീസ്; 35 പേര്‍ക്കുള്ള ബോട്ടില്‍ കയറിയത് അന്‍പതിലേറെ പേര്‍; ദുരന്തമുണ്ടാക്കിയ വിനോദ സഞ്ചാര ബോട്ടിന് ലൈസന്‍സില്ല; ആറു മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സര്‍വീസ് 6.45ന് ശേഷവും അമിതഭാരം കയറ്റി തുടര്‍ന്നു; ഒടുവില്‍ ഓട്ടുമ്ബ്രം തീരം കണ്ണീര്‍ പുഴയായപ്പോള്‍

35പേര്‍ക്കുള്ള സീറ്റില്‍ കയറിയത് അന്‍പതില്‍ ഏറെ പേര്‍. താനൂരില്‍ അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാര ബോട്ടിന് ലൈസന്‍സില്ല. താനൂര്‍ ഓട്ടുമ്ബ്രം തൂവല്‍തീരം ബീച്ചില്‍ വിനോദഞ്ചാര ബോട്ട് മറിഞ്ഞ് നിരവധിപേര്‍ മരണപ്പെട്ട സംഭവത്തില്‍ വന്‍ അനാസ്ഥ.

കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. പൂരപ്പുഴയിലൂടെ നടത്തുന്ന വിനോസഞ്ചാര ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. ഇതിനാല്‍കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റുകയായിരുന്നുവെന്നാണു രക്ഷപ്പെട്ടവര്‍ പറയുന്നത്. ബോട്ട് കീഴ്മേല്‍ മറിഞ്ഞാണ് അപകടം.

പരപ്പനങ്ങാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖം ഭാഗത്ത് സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ നിരവധി പേരാണ് എത്തിയിരുന്നത്. വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് താനൂര്‍ നഗരസഭാ ഭാഗം തൂവല്‍ തീരത്ത് കഴിഞ്ഞ മാസം ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് കൂടി ഉല്‍ഘാടനം ചെയ്യപ്പെട്ടതോടെ നിരവധി പേര്‍ ഇവിടെ ഉല്ലസിക്കാന്‍ എത്തിയിരുന്നു. ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സര്‍വീസാണ് ഇന്നലെ തീരത്തെ കണ്ണീരിലാഴ്‌ത്തിയത്.

വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സര്‍വീസ് 6.45ന് ശേഷവും അമിതഭാരം കയറ്റി സര്‍വീസ് തുടര്‍ന്നു. കുടുംബത്തോടെ എത്തിയവരില്‍ പലര്‍ക്കും അവസാന സര്‍വ്വീസില്‍ കയറി പറ്റാനായില്ലെങ്കിലും പുരുഷന്മാര്‍ മാറി നിന്ന് സ്ത്രീകളെ കുട്ടികളെയും കയറ്റിയാണ് ബോട്ട് വൈകിയ നേരത്ത് സര്‍വീസ് നടത്തിയത്. കൈ വീശി യാത്രയയച്ച കുടുംബത്തിന്റെ അപകടം തീരത്തിന് നൊമ്ബരക്കാഴ്ചയായി.

മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

മലപ്പുറം ജില്ല തിരൂര്‍ താലൂക്ക് പരപ്പനങ്ങാടിക്കടുത്ത് ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയതിനെ തടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

spot_img

Related news

പുത്തനത്താണിയിൽ അധ്യാപിക വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയെ വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ്...

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

LEAVE A REPLY

Please enter your comment!
Please enter your name here