തിരൂര്‍ ‍ഏഴൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി;യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

തിരൂര്‍: വ്യാപാരിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളിബാഗില്‍ നിറച്ച്‌ അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖിനെയാണ് (58)കൊലപ്പെടുത്തിയത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയെയും കൂടെയുണ്ടായിരുന്ന ഫര്‍സാന എന്ന യുവതിയെയും പൊലീസ് ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. സിദ്ദിഖിനെ കാണാനില്ലെന്ന് മകൻ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതായി പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഷിബിലിയിലേക്ക് അന്വേഷണം നീണ്ടത്. കോഴിക്കോട് എരഞ്ഞിമാവിലെ ഹോട്ടലില്‍ വച്ചാണ് സിദ്ദിഖിനെ കൊന്നതും വെട്ടിനുറുക്കിയതും എന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ അട്ടപ്പാടിയില്‍ നിന്ന് കണ്ടെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം എസ്.പി ഇന്ന് അട്ടപ്പാടിയിലെത്തും. കൊലയ്ക്കുള്ള കാരണത്തെക്കുറിച്ചും മറ്റും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പിടിയിലായ ഷിബിലി ചെര്‍പ്പുളശ്ശേരി സ്വദേശിയാണ്. മരിച്ച സിദ്ദിഖിന് കോഴിക്കോട് ഒളവണ്ണയിലും ഹോട്ടലുണ്ട്.

spot_img

Related news

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍...

LEAVE A REPLY

Please enter your comment!
Please enter your name here