ട്രോളിങ് നിരോധനം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍

പൊന്നാനി: 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. ജില്ലയിലെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും ഒമ്പതിന് വൈകിട്ടോടെ തീരമണയും. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുള്‍പ്പെടെ ചെറുതും വലുതുമായ മുഴുവന്‍ ബോട്ടുകളും വ്യാഴാഴ്ച രാത്രിയോടെ തീരത്തടുപ്പിക്കാന്‍ ഫിഷറീസ് നിര്‍ദേശം നല്‍കി. ഇരുന്നൂറോളം ട്രോളിങ് ബോട്ടുകളാണ് ജില്ലയിലുള്ളത്.

ട്രോളിങ് നിരോധനം തീരത്തിന് വറുതിക്കാലമാണ്. മത്സ്യലഭ്യതക്കുറവും നിത്യേനയുള്ള ഇന്ധന വിലവര്‍ധനയും മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 22 തവണയാണ് ഇന്ധന വില കൂട്ടിയത്. വലിയ ബോട്ട് രണ്ട് ദിവസത്തെ മത്സ്യബന്ധനം നടത്തുന്നതിന് 1200 ലിറ്റര്‍ ഡീസല്‍ വേണം. നിത്യേനയുള്ള വില വര്‍ധനയില്‍ പതിനയ്യായിരത്തോളം രൂപയാണ് അധിക ചെലവ്.

spot_img

Related news

മാറാക്കര പഞ്ചായത്ത്‌ അതിജീവനം ലഹരി വിരുദ്ധ സദസ്സ് നടത്തി

മാറാക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിജീവനം മെഗാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച്...

രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തില്‍; ആരോഗ്യ മന്ത്രി

എടക്കര :രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്ന്...

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...