നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: മെയ് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം

മലപ്പുറം: പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള സാധ്യത തള്ളിക്കളയാനായിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടപ്രകാരം നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്ന് ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തിയാല്‍ മതി. ഇതനുസരിച്ചു ജൂലൈ 12 വരെ നിലമ്പൂരില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ സമയമുണ്ട്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു തുടക്കം കുറിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

എട്ടിടത്തും അന്തിമ വോട്ടര്‍പട്ടിക തയാറായിക്കഴിഞ്ഞു. നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ നാലു വര്‍ഷംവരെ അവശേഷിക്കുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും ഇതിലുണ്ട്. ഈ മാസം അവസാനത്തോടെ എട്ടിടത്തും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഗുജറാത്തിലെ കഡി, വിസാവദര്‍, കശ്മീരിലെ നഗ്രോട്ട, ബുദ്ഗാം, ബംഗാളിലെ കാളിഗഞ്ച്, മണിപ്പുരിലെ തദുബി, പഞ്ചാബിലെ വെസ്റ്റ് ലുധിയാന എന്നിവിടങ്ങളിലാണു നിലമ്പൂരിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കേണ്ടത്. എട്ടിടത്തെയും അന്തിമ വോട്ടര്‍പട്ടിക ഈ മാസം അഞ്ചിനു പ്രസിദ്ധീകരിച്ചു.

ഇതില്‍ കശ്മീരിലെ രണ്ടു മണ്ഡലങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിയമപ്രകാരം ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കേണ്ട സമയപരിധി ഏപ്രിലില്‍ അവസാനിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പ്രത്യേക അധികാരം ഉപയോഗിച്ചു തിരഞ്ഞെടുപ്പു കമ്മിഷന് ഇതു നീട്ടിവയ്ക്കാം. നിലമ്പൂര്‍ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ആറുമാസ കാലാവധി പൂര്‍ത്തിയാകാന്‍ ഇനിയും സമയമുണ്ട്. ഗുജറാത്ത്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തിലേറെയുണ്ട്.

നിയമസഭയ്ക്ക് ഒരു വര്‍ഷത്തെ കാലാവധി ബാക്കിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ഉപതിരഞ്ഞെടുപ്പു നടത്തണമെന്നു നേരത്തേ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരള നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13നാണു പി.വി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂരില്‍ ഇതുവരെ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മറ്റിടങ്ങളില്‍ അതല്ല സ്ഥിതി. പഞ്ചാബിലും ഗുജറാത്തിലും ചില പാര്‍ട്ടികളെങ്കിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

spot_img

Related news

കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു; പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു

മലപ്പുറം: കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു. പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന്...

ലയണ്‍സ് ക്ലബ്ബ് ഓഫ് കോട്ടക്കല്‍ യു.ഭരതന്‍ മെമ്മോറിയല്‍ പ്രഥമപുരസ്‌ക്കാരം പ്രമേഷ് കൃഷ്ണക്ക്

ലയണ്‍സ് ക്ലബ്ബ് ഓഫ് കോട്ടക്കല്‍ ഹെര്‍ബല്‍ സിറ്റി യു.ഭരതന്‍ മെമ്മോറിയല്‍ പ്രഥമ...

മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; അറ്റകുറ്റപ്പണി നടത്താനുള്ള കെഎന്‍ആര്‍സിയുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു

മലപ്പുറം കാക്കഞ്ചേരി ദേശീയപാതയില്‍ വിള്ളല്‍. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. കെഎന്‍ആര്‍സിയുടെ...

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തോ, വി.എസ് ജോയ്യോ? യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ യുഡിഎഫിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാകുന്നു....

കാളികാവിലെ നരഭോജിക്കടുവ: 10 ദിവസം തിരഞ്ഞിട്ടും മയക്കുവെടി വയ്ക്കാനാകാതെ വനം ഉദ്യോഗസ്ഥർ

കാളികാവ്: കനത്ത മഴയെ തുടര്‍ന്നുള്ള പ്രതികൂല കാലാവസ്ഥയില്‍, തുടര്‍ച്ചയായി പത്തു ദിവസം...