കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: വൻ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപന പ്രകാരം കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ വിലയിരുത്തൽ. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷന് കോടികളുടെ അധികബാധ്യത വരുത്തിവെക്കുമെന്നാണ് ഗതാഗത സെക്രട്ടറി സർക്കാരിന് സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മൂന്ന് മാസത്തെ കൃത്യമായ യാത്രാവിവരങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

വരുന്ന ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് യു.ഡി.എഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതി മുന്നോടിയായി കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താൻ ‘ജെൻഡർ ടിക്കറ്റിങ്’ (Gender Ticketing) സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ ശേഖരിച്ച വിവരങ്ങൾ കെ.എസ്.ആർ.ടി.സി എം.ഡി ഗതാഗത സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. ഈ റിപ്പോർട്ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ (ബാധ്യതയുടെ കണക്കുകൾ):

വിവിധ തരം സർവീസുകളിൽ സൗജന്യ യാത്ര അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള നഷ്ടം റിപ്പോർട്ടിൽ തരംതിരിച്ച് വ്യക്തമാക്കുന്നുണ്ട്:

  • എല്ലാ സർവീസുകളിലും: സ്ത്രീകൾക്ക് പൂർണ്ണമായി സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപയുടെ വൻ നഷ്ടം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകും.
  • ഓർഡിനറി ബസുകളിൽ മാത്രം: ഓർഡിനറി ഓർഡിനറി സർവീസുകളിൽ മാത്രമാണ് സൗജന്യമെങ്കിൽ നഷ്ടം 57 കോടി രൂപയായി ചുരുങ്ങും.
  • സിറ്റി ഫാസ്റ്റ് + ഓർഡിനറി: ഈ രണ്ട് വിഭാഗങ്ങളിലാണെങ്കിൽ 65 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
  • ഓർഡിനറി + ഫാസ്റ്റ് + സൂപ്പർഫാസ്റ്റ്: ഈ മൂന്ന് വിഭാഗം ബസുകളിലും സൗജന്യ യാത്ര നൽകിയാൽ 90 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

യാത്രാ കണക്കുകൾ ഇങ്ങനെ:

പ്രതിദിനം കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം പേരും സ്ത്രീകളാണ്.

പുതിയ ജെൻഡർ ടിക്കറ്റിങ് സംവിധാനത്തിലൂടെയാണ് ഇത്രയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കെ.എസ്.ആർ.ടിസിക്ക് സാധിച്ചത്.

ഗതാഗത വകുപ്പിന്റെ ഈ നിർണ്ണായക റിപ്പോർട്ടിന്മേൽ വരും ദിവസങ്ങളിൽ ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. ഇതിന് ശേഷമായിരിക്കും ജൂൺ 15 മുതൽ പദ്ധതി എങ്ങനെ നടപ്പാക്കണം എന്ന കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുക.

spot_img

Related news

നവകേരള സദസ് മർദനം: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ നടപടിക്ക് ശുപാർശ

ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ...

വിനോദയാത്ര തീരാനോവായി; പൊന്മുടിയിൽ വാഹനാപകടം, ഏഴുവയസ്സുകാരി മരിച്ചു; 9 പേർക്ക് പരുക്ക്

പൊന്മുടി: കല്ലാർ - പൊൻമുടി റോഡിൽ വാഹനാപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം....

മാലിന്യക്കൂമ്പാരമായി വണ്ടാനം കാവിന്റെ പരിസരം: ജനങ്ങൾ ദുരിതത്തിൽ

ദേശീയപാത വികസനം നടക്കുന്ന അമ്പലപ്പുഴ വണ്ടാനം കാവിന്റെ പരിസരം കടുത്ത മാലിന്യഭീഷണിയിൽ....

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ആലപ്പുഴയിലും കോട്ടയത്തും ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫിലെ മുതിർന്ന കോൺഗ്രസ് നേതാവ്...