തമിഴ്നാട്ടിൽ എംഎൽഎമാർക്ക് പുതിയ കാർ; അലവൻസും ഓഫീസ് അസിസ്റ്റന്റിനുള്ള തുകയും പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്ക് പുതിയ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യാനും ജനങ്ങൾക്കിടയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

എംഎൽഎമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാതെ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് വിസികെ എംഎൽഎ ജോതിമണി നിയമസഭയിൽ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

പുതിയ പദ്ധതിയുടെ ഭാഗമായി ഓരോ എംഎൽഎയ്ക്കും 75,000 രൂപ അലവൻസും ലഭിക്കും. ഡ്രൈവറുടെ ശമ്പളത്തിനും വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾക്കുമാണ് ഈ തുക വിനിയോഗിക്കുക. കൂടാതെ ഓരോ എംഎൽഎ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി മാസം 25,000 രൂപയും സർക്കാർ അനുവദിക്കും.

മുനിസിപ്പൽ, യൂണിയൻ ചെയർപേഴ്സൺമാർക്കും മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്കും ഔദ്യോഗിക വാഹനങ്ങൾ ലഭിക്കുമ്പോൾ എംഎൽഎമാർക്ക് സമാനമായ സൗകര്യം ലഭിക്കുന്നില്ലെന്ന് ജോതിമണി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഉന്നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് സർക്കാർ നടപടി പ്രഖ്യാപിച്ചത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഇത്തരം ആവശ്യങ്ങൾ നിരാകരിച്ചിരുന്നുവെന്നും മുതിർന്ന ഡിഎംകെ എംഎൽഎ അഭിപ്രായപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളിൽ എത്തിപ്പെടാൻ വാഹന സൗകര്യത്തിന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയും എംഎൽഎമാർക്കിടയിൽ ഉണ്ടായിരുന്നു.

പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎൽഎ സിന്ധു ഗാനം ആലപിച്ചാണ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. നടനും മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആർ അഭിനയിച്ച ‘കൊടുത്തതെല്ലാം കൊടുത്താൻ’ എന്ന ഗാനമാണ് എംഎൽഎ പാടിയത്.

അതേസമയം, സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും സർക്കാർ പ്രഖ്യാപനം നടത്തി. ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിപ്പിക്കുന്നതിനായി ആകെ 6,098 അധിക സീറ്റുകളാണ് പ്രഖ്യാപിച്ചത്. നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലെ സീറ്റുകളും ഇതിൽ ഉൾപ്പെടും.

കൂടാതെ സംസ്ഥാനത്ത് പുതിയ ഏഴ് നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

spot_img

Related news

വിദ്യാര്‍ത്ഥി സമരങ്ങളില്‍ നിലപാട് കടുപ്പിച്ച് വിജയ് സര്‍ക്കാര്‍; പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

ചെന്നൈ: വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍. സമരങ്ങളിലും...

കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ ഒൻപത് മരണം; ഒരു കുട്ടിയും ഉൾപ്പെടുന്നു

കൊല്‍ക്കത്ത: ഹോട്ടലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് മരണം. മരിച്ചവരില്‍ ഒരു കുട്ടിയും...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്; നാൽപ്പതോളം കുട്ടികൾക്ക് അസ്വാസ്ഥ്യം

ഭുവനേശ്വർ: ബിഹാറിലെ നളന്ദയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്...

സോഷ്യൽ മീഡിയയിൽ കേന്ദ്ര നിയന്ത്രണം കര്‍ശനമാക്കി; അഞ്ച് മാസത്തിനിടെ നല്‍കിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ശക്തമാക്കുന്നതായി റിപ്പോർട്ട്. അഞ്ച്...

80-ാം സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ ചരിത്രനിമിഷം; വന്ദേമാതരം മുഴക്കി പ്രധാനമന്ത്രി

രാജ്യത്ത് 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക...