യു.ഡി.എഫിൽ ‘സീറ്റ്’ തർക്കം തീർന്നു; 140 മണ്ഡലങ്ങളിലും ഇന്ന് തീരുമാനമെന്ന് വി.ഡി. സതീശൻ

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലിസ്റ്റ് ഇന്ന് ഇറങ്ങുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ 140 സീറ്റിലും ഇന്ന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരനുമായി നിരന്തരമായി സംസാരിക്കാറുണ്ടെന്നും തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മില്‍ വലിയ കലാപങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ’48 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ 95 സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചു. 50ലധികം സ്ഥാനാര്‍ത്ഥികളെയും നേരത്തെ തന്നെ തീരുമാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എവിടെയാണ് വൈകിയത്. ഇപ്പോഴും എല്‍ഡിഎഫിലെ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുണ്ട്. ടീം യുഡിഎഫാണെന്ന് തെളിയിച്ച് ഒരു അപസ്വരവുമില്ലാതെ ചരിത്രത്തിലാദ്യമായി യുഡിഎഫ് 140 മണ്ഡലങ്ങളിലേക്കുമുള്ള സീറ്റുകള്‍ പങ്കിട്ടെടുത്തു. രണ്ട് ദിവസം കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കി. എന്നിട്ട് വൈകിയെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്’, വി ഡി സതീശന്‍ പറഞ്ഞു.

ഇത്തവണ സിപിഐഎമ്മിലുണ്ടായ കലാപം പോലെ ഏതെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടേത് കേഡര്‍ പാര്‍ട്ടിയില്ല, ജനാധിപത്യ പാര്‍ട്ടിയാണെും അദ്ദേഹം പറഞ്ഞു. ‘കീശയില്‍ നിന്ന് ഒരാള്‍ കടലാസെടുത്ത് ഇതൊക്കെയാണ് സീറ്റുകളെന്ന് പറയുമ്പോള്‍ ശരിയെന്ന് പറഞ്ഞ് കയ്യടിക്കുന്ന ആളുകളല്ല. വി ഡി സതീശനായാലും സണ്ണി ജോസഫായാലും ഏകപക്ഷീയമായി ഒരു കാര്യം പറഞ്ഞാല്‍ അത് നടക്കില്ലെന്ന് പറയാന്‍ ഒരുപാട് ആളുകളുള്ള പാര്‍ട്ടിയാണ്. ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കുന്ന പാര്‍ട്ടിയാണ്. കേഡര്‍ പാര്‍ട്ടിയായ സിപിഐഎമ്മില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഉണ്ടാക്കിയ കലാപമെന്താണ്. അതുപോലൊരു സംഭവം യുഡിഎഫിലോ കോണ്‍ഗ്രസിലോ ഉണ്ടോ. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തെ വെല്ലുവിളിക്കുന്നു’, വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം കെ സുധാകരന്റെ വിഷയത്തില്‍ വി ഡി സതീശന്‍ പ്രതികരിച്ചില്ല. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ല. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ ആയിരിക്കും മത്സരിക്കുക.

spot_img

Related news

കോൺഗ്രസിലെ പൊട്ടിത്തെറി സഭയിലെത്തിയാലും തുടരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി കെ....

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികൾ തുടങ്ങി. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും, സമ്മർദ്ദതന്ത്രം വിജയിച്ചു

കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ...

പട്ടികയിറക്കാൻ പോലുമാകാത്ത ഗതികേട്; യു.ഡി.എഫിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...

കെ സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ. സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന...