വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനാണ് സര്‍ക്കാര്‍ തീരുമാനം: മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ചില മതസംഘടനകള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സാവധാനത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും മുസ് ലിം ലീഗ് എംഎല്‍എ പി ഉബൈദുള്ളയും പറഞ്ഞു.വഖഫ് ബോര്‍ഡിന്റെ ഒരു തുണ്ട് ഭൂമിപോലും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പച്ചയും യുപിയില്‍ കാവിയും ഉടുക്കുന്ന സംഘടനകളാണ് വഖഫ് ബോര്‍ഡിന്റെ സ്ഥലങ്ങള്‍ കൈമാറിയത്. ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനമായതായി മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള പതിനാല് ജില്ലകളിലെയും വഖഫ് വിശദാംശങ്ങള്‍ അടങ്ങുന്ന ലിസ്റ്റ് പൂര്‍ണമായും റവന്യു വകുപ്പിനെ അറിയിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വഖഫ് വസ്തുകളും മറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വഖഫ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പരസ്യം ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...