‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു’; വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതില്‍ സുപ്രീംകോടതി

ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് തീര്‍പ്പാക്കിയത് കുറവായിരുന്നു എന്ന് കാണിച്ച് വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതിനെ രൂക്ഷഭാഷയില്‍ കോടതി വിമര്‍ശിച്ചു. അതിലൊരാള്‍ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെ മധ്യപ്രദേശ് കോടതി അവഗണിക്കുകയായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്. അപ്പോള്‍ മാത്രമേ അവര്‍ക്കത് മനസിലാക്കാനാവൂ’ എന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. അത്തരം അവസ്ഥകളില്‍ കേസ് തീര്‍പ്പാക്കല്‍ നിരക്ക് ജഡ്ജിമാരുടെ ജോലി അളക്കാനുള്ള ഒരു മാനദണ്ഡമല്ലെന്നും കോടതി പറഞ്ഞു.

2023 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടത് പ്രൊബേഷന്‍ കാലയളവിലെ പ്രകടനം മോശമായിരുന്നു എന്നും വേണ്ടത്ര കേസുകള്‍ പരിഗണിച്ചില്ല എന്നും കാണിച്ചാണ്്. സുപ്രീം കോടതി കഴിഞ്ഞ ജനുവരിയില്‍ ഈ കേസ് സ്വമേധയാ പരിഗണിച്ചിരുന്നു. പിന്നീട്, സപ്തംബറില്‍ നാലുപേരെ തിരിച്ചെടുത്തു.

‘കേസ് ഡിസ്മിസ്ഡ്, വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് വളരെ എളുപ്പമാണ്. ഈ കേസുകള്‍ കേള്‍ക്കാന്‍ നമ്മള്‍ സമയമെടുത്താല്‍ അത് നമ്മള്‍ മെല്ലെയായതുകൊണ്ടാണ് എന്ന് അഭിഭാഷകര്‍ക്ക് പറയാന്‍ സാധിക്കുമോ? സ്ത്രീകള്‍ ശാരീരികമായും മാനസികമായും പ്രയാസം അനുഭവിക്കുന്ന സമയമാണെങ്കില്‍ എങ്ങനെയാണ് അവര്‍ മെല്ലെയാണ് എന്ന് പറയാന്‍ സാധിക്കുക? അവരെ അതിന്റെ പേരിലെങ്ങനെയാണ് പിരിച്ചുവിടാന്‍ സാധിക്കുക’ എന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.

മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്ന സിവില്‍ ജഡ്ജിമാരായ അദിതി കുമാര്‍ ശര്‍മ, സരിതാ ചൗധരി എന്നിവരുടെ കേസുകളായിരുന്നു ബെഞ്ച് പരിഗണിച്ചത്. മധ്യപ്രദേശ് ഹൈക്കോടതി ഇരുവരുടേയും പിരിച്ചുവിടല്‍ ഉത്തരവുകള്‍ റദ്ദാക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇവരെ 2023- ലാണ് പിരിച്ചുവിട്ടത്. ഇരുവരുടെയും പ്രകടനം മോശമായിരുന്നു എന്നും പെന്‍ഡിംഗ് കേസുകള്‍ ഒരുപാടുണ്ടായിരുന്നു എന്നും ആരോപിച്ചിരുന്നു.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...