‘യുട്യൂബര്‍ തൊപ്പി’യെ സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടു

വളാഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത യുട്യൂബര്‍ തൊപ്പി (മുഹമ്മദ് നിഹാദ്)യെ സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്.
കണ്ണൂര്‍ മാങ്ങാട് സ്വദേശിയായ നിഹാദിനെ വെള്ളിയാഴ്ച എറണാകുളം എടത്തല കുഴിവേലിപ്പടിയിലെ വാടകവീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റുചെയ്തത്. ലാപ്‌ടോപ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. ഉപകരണങ്ങള്‍ പരിശോധിച്ചെങ്കിലും മറ്റ് തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം.
ഉപകരണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന കര്‍ശന നിബന്ധനയോടെയാണ് നിഹാദിനെ വെള്ളിയാഴ്ച വൈകിട്ട് വിട്ടയച്ചത്. രണ്ടുദിവസം കഴിഞ്ഞ് സ്‌റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ അടുത്തദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. പൊതുഇടത്ത് അശ്ലീലം പറഞ്ഞു, ഗതാഗതം തടസ്സപ്പെടുത്തി എന്നീ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കണ്ണപുരം പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസുണ്ട്. കണ്ണപുരം പൊലീസ് വെള്ളിയാഴ്ച വൈകിട്ട് വളാഞ്ചേരി സ്‌റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടിയെടുക്കും.

spot_img

Related news

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...