ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.16കോടി നഷ്ടം

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.16 കോടി നഷ്ടപ്പെട്ടതായി എടക്കര കരുനെച്ചി പറമ്പന്‍ റുഖിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പരാതിക്കാരി പറഞ്ഞു.

2019 ആഗസ്ത് 13 മുതല്‍ 2020 മാര്‍ച്ചുവരെയുള്ള കാലയളവിലാണ് തട്ടിപ്പ്. പ്രതികള്‍ നടത്തിയ ടോള്‍ ഡീല്‍ വെന്‍ച്യൂര്‍സ് എല്‍എല്‍പിയെന്ന ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി, പ്രിന്‍സസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപനങ്ങളിലാണ് യുവതി പണം നിക്ഷേപിച്ചിരുന്നത്. പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. യുവതി നിക്ഷേപിച്ച 1.16 കോടിയോ ലാഭവിഹിതമോ തിരിച്ചുനല്‍കാതെ പ്രതികളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് നിരവധി പേര്‍ കോടികളാണ് നിക്ഷേപമായി നല്‍കിയത്. നിക്ഷേപകരെ വഞ്ചിച്ച പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റുഖിയ ആവശ്യപ്പെട്ടു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...