ബിജെപി പിന്തുണയോടെ കൊപ്പം പഞ്ചായത്തില്‍ യുഡിഎഫ്;ഇതാണ് സുധാകരന്റെ സെമി കേഡറെന്ന് മുഹമ്മദ് മുഹ്‌സിന്‍

കൊപ്പം: അധികാരമോഹികള്‍ ജനാധിപത്യത്തെ പണംകൊണ്ട് വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കൊപ്പം പഞ്ചായത്തിലെ ബിജെപി യുഡിഎഫ് കൂട്ടുകെട്ടെന്ന് മുഹമ്മദ് മുഹ്‌സിന്‍. യുഡിഎഫ് ബിജെപി നേതാക്കള്‍ പറഞ്ഞുറപ്പിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പുറത്താക്കല്‍ നാടകം. കൊപ്പത്തെ വികസന തുടര്‍ച്ച അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ബിജെപിയെയും യുഡിഎഫിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ വ്യക്തമാക്കി.

മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞത്: ”യുഡിഎഫും ബിജെപിയും ഒന്നാണ്. കൊപ്പം പഞ്ചായത്തില്‍ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി. പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാന്‍ യുഡിഎഫിലെ 8 അംഗങ്ങള്‍ക്ക് പുറമെ ബിജെപിയുടെ അംഗവും പിന്തുണ നല്‍കിയതിനാലാണ് അവിശ്വാസ പ്രമേയം പാസായത്. എല്‍ഡിഎഫിലെ 8 നെതിരെ ഒന്‍പത് അംഗങ്ങളെ അണിനിരത്താന്‍ യുഡിഎഫിന് സംഘപരിവാര്‍ പിന്തുണ ആവശ്യമായിരുന്നു. അവിഹിത കൂട്ടുകെട്ടിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് മുസ്ലിംലീഗ് നേതൃത്വം എത്രയാണ് ബിജെപി മെമ്പര്‍ക്ക് കോഴ നല്‍കിയത് എന്ന് വ്യക്തമാക്കണം.” ”അധികാരത്തിന് വേണ്ടി ഏത് സംഘപരിവാറിന്റെയും കൂട്ടുപിടിക്കാമെന്നതാണ് യുഡിഎഫ് നയം. ‘സുധാകരന്റെ സെമികേഡര്‍’ എന്നാല്‍ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ സെമികേഡര്‍മാരാവുക എന്നാണെന്ന് ഇപ്പോള്‍ വ്യക്തമായി. അവിശുകൂട്ടുകെട്ടിന് ദല്ലാളായ കൊപ്പത്തെ മുസ്ലിംലീഗിന്, ‘റമളാം മാസത്തില്‍ സംഘ പരിവാറുമായി കൂട്ടുചേര്‍ന്നാല്‍ പ്രത്യേക പ്രതിഫലമുണ്ടെന്ന്’ പാണക്കാട്ടുനിന്ന് വല്ല രഹസ്യ ഫത്‌വയും വന്നോ ആവോ? തെരുവുകളില്‍ മതത്തിന്റെ പേരില്‍ വര്‍ഗീയത പറഞ്ഞും മനുഷ്യരെ വെട്ടുകയും കൊല്ലുകയും ചാവുകയും ചെയ്യുന്ന സംഘി രാഷ്ട്രീയത്തിന് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ‘കോഴയോട്’ യാതൊരു വിരോധവുമില്ലെന്നത് ബിജെപിയുടെ രാഷ്ട്രീയം.” ”കഴിഞ്ഞ ആറുവര്‍ഷമായി വികസനപ്രവര്‍ത്തനങ്ങളില്‍ തുല്യതയില്ലാത്ത മാതൃകയാണ് കൊപ്പം പഞ്ചായത്തില്‍ നടന്നത്. വെറ്റിനറി ഹോസ്പിറ്റല്‍, ആശുപത്രി, സ്‌കൂള്‍കെട്ടിടം, സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, കേരഗ്രാമം, പട്ടാമ്പി പുലാമന്തോള്‍ റോഡ്, കൊപ്പം വളാഞ്ചേരി റോഡ്, അടക്കം വിവിധ റോഡുകള്‍, സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എല്‍ഡിഎഫ്. ടൗണ്‍ നവീകരണത്തിന് ആദ്യഘട്ടത്തില്‍തന്നെ ടൗണില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു.” ”ടൗണ്‍ നവീകരണത്തിന്റെ രണ്ടാംഘട്ടം, കൊപ്പത്ത് സ്റ്റേഡിയം അടക്കമുള്ള പദ്ധതികള്‍ തുടങ്ങാന്‍ ഇരിക്കുമ്പോള്‍ തന്നെ അതിന് നേതൃത്വം കൊടുക്കുന്ന പ്രസിഡണ്ടിനെ പുറത്താക്കുന്നത്, ഈ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ എല്‍ഡിഎഫിന് ഉണ്ടാക്കുന്ന ജനകീയ പിന്തുണ ഭയന്നാണ്. കൂടാതെ യുഡിഎഫിലെ ചില അധികാരമോഹികള്‍ ജനാധിപത്യത്തെ പണംകൊണ്ട് വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്. അധികാരമോഹികളെ ജനങ്ങള്‍ തിരിച്ചറിയുന്നു. നേരത്തെ യുഡിഎഫ് ബിജെപി നേതാക്കള്‍ പറഞ്ഞുറപ്പിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പുറത്താക്കല്‍ നാടകം. കൊപ്പത്തെ വികസന തുടര്‍ച്ച അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ബിജെപിയെയും യുഡിഎഫിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും സംശയമില്ല.”

spot_img

Related news

സാഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്താല്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ‘ബിറ്റുകള്‍’ വാങ്ങാം; കോപ്പികളുടെ കച്ചവടം 30 രൂപ മുതല്‍

വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ സജീവം. വാട്സപ്പ്,...

ഇന്‍സ്റ്റയിലെ പോസ്റ്റില്‍ കമന്റിട്ടു, രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്ക് കെഎസ്‌യു നേതാക്കളുടെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍....

ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല...

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം...

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്‌

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക...