‘കൂടിക്കാഴ്ചയ്ക്ക് എന്റെ സൗകര്യം കൂടി നോക്കണം’, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിളിച്ചിരുന്നു: വെള്ളാപ്പള്ളി നടേശന്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് വെള്ളാപ്പള്ളി നടേശന്‍. ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാല്‍ കാണാന്‍ കഴിയില്ലെന്നും താന്‍ വഴിയമ്പലമല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തന്റെ സൗകര്യം കൂടി നാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍, രമ്യ ഹരിദാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വെള്ളാപ്പള്ളി നടേശന്‍ വിസമ്മതിച്ചത്. വെള്ളാപ്പള്ളി നടേശന്‍ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും വഴങ്ങിയില്ലെന്നാണ് വിവരം.

ചേലക്കരയില്‍ രമ്യ ഹരിദാസ് ജയിക്കാന്‍ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫിന് തന്നെയായിരിക്കും മുന്‍തൂക്കമെന്നും അദ്ദേഹം വ്യക്തമാക്കി. സൗകര്യം ഉള്ളപ്പോള്‍ രമ്യയ്ക്ക് തന്നെ കാണണം സൗകര്യം ഇല്ലാത്തപ്പോള്‍ കാണേണ്ട എന്നു പറഞ്ഞാല്‍ നടക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞതവണത്തെക്കാളും ഭൂരിപക്ഷം വയനാട്ടില്‍ ഇത്തവണ കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കുമെന്നും അവിടെ ആരും മോശക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിന്റെ ശക്തിയെ പരീക്ഷിക്കാന്‍ വെറുതെ പ്രകോപനപരമായ സംസാരങ്ങള്‍ ഒഴിവാക്കാമായിരുന്നു. പക്വതയോടെയും വിനയമായും യുഡിഎഫിന്റെ കണ്‍വീനര്‍ സംസാരിക്കണമായിരുന്നു. വെറുപ്പിക്കാവുന്ന അങ്ങേയറ്റം വെറുപ്പിച്ചു അദ്ദേഹം വിശദമാക്കി.

പൂരം വലിയ ചര്‍ച്ച ആകുമെന്ന് തോന്നുന്നില്ലെന്നും ചിലപ്പോള്‍ ചേലക്കരയില്‍ ചെറുതായി ചര്‍ച്ചയായേക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പക്ഷേ അത് വലിയ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പൂരം കലക്കിയ സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് ഒരു എംപിയെ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശനോട് കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളിക്ക് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. മുമ്പും ഇതുപോലുള്ള നിലപാട് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചിരുന്നു. ഉമാ തോമസിനെ തിരഞ്ഞെടുപ്പ് കാലത്ത് കാണാന്‍ കൂട്ടാക്കിയിരുന്നില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ നിലപാടാണ് വി ഡി സതീശന്‍ പറഞ്ഞു.

spot_img

Related news

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...

പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും പരീക്ഷ എഴുതാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍

താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ...